സുഹൃത്തിനെ വിശ്വസിച്ച് 13ാം വയസിൽ വീടുവിട്ടു; സ്വർണം പണയം വച്ച് അമ്മ വാങ്ങിനൽകിയ കിറ്റിൽ പിച്ചവച്ചു; നോവിൽ ചേർത്തുപിടിച്ച കോച്ച് ചിറക് നൽകി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുഹൃത്തിനെ വിശ്വസിച്ച് 13ാം വയസിൽ വീടുവിട്ടു; സ്വർണം പണയം വച്ച് അമ്മ വാങ്ങിനൽകിയ കിറ്റിൽ പിച്ചവച്ചു; നോവിൽ ചേർത്തുപിടിച്ച കോച്ച് ചിറക് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ റോയൽസിൽ എത്തിയതോടെയാണ് ഉത്തർപ്രദേശുകാരനായ ധ്രുവ് ജുറേൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും റഡാറിലേക്ക് വരുന്നത്. രാജ്കോട്ടിൽ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുമ്പോൾ 23-കാരന്റെ മനസിലൂടെ ഒരു പക്ഷേ മിന്നിമറഞ്ഞത് കടന്നുവന്ന വഴിയിൽ താണ്ടിയ നോവിന്റെ ഓർമ്മകളായിരിക്കും. ആദ്യ ടെസ്റ്റിൽ 46 റൺസ് മാത്രമേ എടുക്കാനായുള്ളൂവെങ്കിലും വിക്കറ്റ് കീപ്പിം​ഗിൽ ജുറേൽ പ്രതിഭ തെളിയിച്ചു. എന്നാൽ റാഞ്ചിയിൽ കിട്ടിയ അവസരം മുതലാക്കാൻ ജുറേലിനായി. തകർന്ന ടീമിനെ ചുമലിലേറ്റി ഏറെ പരിക്കുകളില്ലാതെ കരയ്‌ക്കടുപ്പിക്കാൻ ഈ ഉത്തർപ്രദേശുകാരനായി. പക്ഷേ പത്തു റൺസകലെ അർ‌ഹിച്ച കന്നി സെഞ്ച്വറി നഷ്ടമായെങ്കിലും ജുറേൽ മുന്നോട്ട് തന്നെ പോകും തലയയുർത്തി, അതിനുള്ള കരുത്ത്  ഈ യുവാവിൽ ആവോളമുണ്ട്. ഭാവിയിൽ ഇന്ത്യക്കായി ഒരുപിടി മനോഹര ഇന്നിംഗ്സുകൾ കാഴ്ചവയ്‌ക്കാനാകുന്ന കരുത്തുറ്റ കളിക്കാരനാണ് ജുറേൽ

2014 ലാണ് ജുറേലിന്റെ ജീവിതത്തിന് വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. മീശ മുളയ്‌ക്കാത്തൊരു പയ്യൻ ആഗ്രയിൽ നിന്ന് നോയിഡയിലെ ക്രിക്കറ്റ് പരിശീലകൻ ഫൂൽ ചന്ദിന്റെ ക്രിക്കറ്റ് അക്കാദമിയുടെ ഓഫീസിലേക്ക് കടന്നുവന്നു. കൂടെ രക്ഷിതാക്കളുണ്ടായിരുന്നില്ല. തനിച്ചായിരുന്നു വരവ്. ഫൂൽ എന്തെങ്കിലും ചോ​ദിക്കും മുൻപ് അവിടുന്നൊരു മറുപടി ആദ്യമേ വന്നു. ‘സർ എന്റെ പേര് ധ്രുവ് ജുറേൽ എന്നെക്കൂടി താങ്കളുടെ അക്കാദമിയിൽ ഉൾപ്പെടുത്തൂ”. പരിശീലകൻ ചന്ദിന് ഇത് കേട്ടതോടെ  കണ്ണുകൾ വിടർന്നു. അവനിൽ ഒരു ആത്മവിശ്വാസം കാണാനായി.

ഞാൻ കരുതിയത് അവൻ നോയിഡയിൽ എവിടെ നിന്നെങ്കിലുമാകും വരുന്നതെന്നാണ്. എന്നാൽ അവൻ ആ​ഗ്രയിൽ നിന്ന് തനിച്ചാണ് വന്നതെന്ന് എന്നോട് പറഞ്ഞു. ഇങ്ങോട്ട് വന്നാൽ ഒരു സു​ഹൃത്ത് താമസം അടക്കം എല്ലാം ശരിയാക്കാമെന്ന് വാക്കുപറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അവൻ ഫോണെടുക്കുന്നില്ലെന്നും അവൻ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു- ചന്ദ് ഓർത്തെടുത്തു. ചന്ദ് ആദ്യം ചെയ്തത് ജുറേലിൽ നിന്ന് പിതാവിന്റെ ഫോൺ നമ്പർ വാങ്ങി, അദ്ദേഹത്തെ വിളിക്കുകയായിരുന്നു. മുൻ സൈനികനായ അദ്ദേഹം സംസാരിച്ചു. അവൻ വീട് വിട്ടിറങ്ങിയതല്ലെന്നും സ്വമേധയ വന്നതാണെന്നും അവന്റെ അപ്പുപ്പന്റെ ആ​ഗ്രഹം സാധിക്കാനാണ് അവിടെ വന്നതെന്നും അറിയിച്ചു.

ഇതോട പരിശീലകൻ ചന്ദ് ജുറേലിന്റെ ലോക്കൽ ​ഗാർഡിയനുമായി. ഒരു 13-കാരൻ ഇത്രയും ദൂരം തനിച്ച്  വന്നൂവെന്ന്  പറഞ്ഞപ്പോഴെ അവൻ സ്പെഷ്യലാണെന്ന് എനിക്ക് മനസിലായി. പരിശീലകൻ ഒരു ഹോസ്റ്റലിൽ അവന് താമസമൊരുക്കി. കഴിവും പ്രതിഭയും അവന് തണലൊരുക്കിയതോടെ ഒരു കടമ്പയും അവന് ബുദ്ധിമുട്ടായില്ല. എല്ലാ വിഭാഗത്തിലും അവന് തിളങ്ങാനായി. അമ്മ ആഭരണങ്ങൾ പണയം വച്ചാണ് ധ്രുവിന് ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വരുന്നവർക്ക് ഇത് അത്ര എളുപ്പമായിരുന്നില്ല.

എന്നാൽ പരിശീലകൻ ചന്ദ് അവന് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി. 14-ാം വയസു മുതൽ അവൻ പ്രാദേശിക ടൂർണമെന്റുകളിൽ 100 മത്സരങ്ങൾ വരെ കളിച്ചു തുടങ്ങി. വൈഭവ് ശർമ്മ മെമ്മോറിയൽ ടൂർണമെന്റിൽ ഒരു ക്ലബിന് വേണ്ടി കളിക്കാൻ അവസരം നൽകണമെന്ന് ചന്ദ് അപേക്ഷിച്ചു. അവർ അത് നൽകി, അന്ന് 38 പന്തിൽ 86 റൺസ് അടിച്ച് ഫൈനലിൽ ആ ടീമിനെ ജയിപ്പിക്കാനും അവന് കഴിഞ്ഞു. അണ്ടർ 19 ദേശീയ ടീമിലും അവൻ മികച്ച പ്രകടനം കാഴ്ചവച്ചു. അതുവഴി രഞ്ജി ട്രോഫിയിലും ഇന്ത്യൻ എ ടീമിലും സ്ഥാനം ലഭിച്ചു. പിന്നീട് അവന്റെ സ്വപ്നമായ ദേശീയ ടീമിലേക്കും- ചന്ദ് പറഞ്ഞു. ചന്ദിന്റെ അക്കാദമിയിൽ നിന്ന് ശിവം മാവി അടക്കമുള്ള നിരവധി ആഭ്യന്തര- അന്താരാഷ്‌ട്ര താരങ്ങളും വരവറിയിച്ചിട്ടുണ്ട്. ഇനിയും ഒരുപിടി മികച്ച താരങ്ങളെ ഇന്ത്യക്ക് സമ്മാനിക്കാൻ ഈ പരിശീലകന് സാധിക്കും.

——–ആർ.കെ രമേഷ്——-

Tags: dhruv jurelVeteranwarkargilSONLIFE STORY
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies