സുഹൃത്തിനെ വിശ്വസിച്ച് 13ാം വയസിൽ വീടുവിട്ടു; സ്വർണം പണയം വച്ച് അമ്മ വാങ്ങിനൽകിയ കിറ്റിൽ പിച്ചവച്ചു; നോവിൽ ചേർത്തുപിടിച്ച കോച്ച് ചിറക് നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുഹൃത്തിനെ വിശ്വസിച്ച് 13ാം വയസിൽ വീടുവിട്ടു; സ്വർണം പണയം വച്ച് അമ്മ വാങ്ങിനൽകിയ കിറ്റിൽ പിച്ചവച്ചു; നോവിൽ ചേർത്തുപിടിച്ച കോച്ച് ചിറക് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ റോയൽസിൽ എത്തിയതോടെയാണ് ഉത്തർപ്രദേശുകാരനായ ധ്രുവ് ജുറേൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും റഡാറിലേക്ക് വരുന്നത്. രാജ്കോട്ടിൽ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുമ്പോൾ 23-കാരന്റെ മനസിലൂടെ ഒരു പക്ഷേ മിന്നിമറഞ്ഞത് കടന്നുവന്ന വഴിയിൽ താണ്ടിയ നോവിന്റെ ഓർമ്മകളായിരിക്കും. ആദ്യ ടെസ്റ്റിൽ 46 റൺസ് മാത്രമേ എടുക്കാനായുള്ളൂവെങ്കിലും വിക്കറ്റ് കീപ്പിം​ഗിൽ ജുറേൽ പ്രതിഭ തെളിയിച്ചു. എന്നാൽ റാഞ്ചിയിൽ കിട്ടിയ അവസരം മുതലാക്കാൻ ജുറേലിനായി. തകർന്ന ടീമിനെ ചുമലിലേറ്റി ഏറെ പരിക്കുകളില്ലാതെ കരയ്‌ക്കടുപ്പിക്കാൻ ഈ ഉത്തർപ്രദേശുകാരനായി. പക്ഷേ പത്തു റൺസകലെ അർ‌ഹിച്ച കന്നി സെഞ്ച്വറി നഷ്ടമായെങ്കിലും ജുറേൽ മുന്നോട്ട് തന്നെ പോകും തലയയുർത്തി, അതിനുള്ള കരുത്ത്  ഈ യുവാവിൽ ആവോളമുണ്ട്. ഭാവിയിൽ ഇന്ത്യക്കായി ഒരുപിടി മനോഹര ഇന്നിംഗ്സുകൾ കാഴ്ചവയ്‌ക്കാനാകുന്ന കരുത്തുറ്റ കളിക്കാരനാണ് ജുറേൽ

2014 ലാണ് ജുറേലിന്റെ ജീവിതത്തിന് വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. മീശ മുളയ്‌ക്കാത്തൊരു പയ്യൻ ആഗ്രയിൽ നിന്ന് നോയിഡയിലെ ക്രിക്കറ്റ് പരിശീലകൻ ഫൂൽ ചന്ദിന്റെ ക്രിക്കറ്റ് അക്കാദമിയുടെ ഓഫീസിലേക്ക് കടന്നുവന്നു. കൂടെ രക്ഷിതാക്കളുണ്ടായിരുന്നില്ല. തനിച്ചായിരുന്നു വരവ്. ഫൂൽ എന്തെങ്കിലും ചോ​ദിക്കും മുൻപ് അവിടുന്നൊരു മറുപടി ആദ്യമേ വന്നു. ‘സർ എന്റെ പേര് ധ്രുവ് ജുറേൽ എന്നെക്കൂടി താങ്കളുടെ അക്കാദമിയിൽ ഉൾപ്പെടുത്തൂ”. പരിശീലകൻ ചന്ദിന് ഇത് കേട്ടതോടെ  കണ്ണുകൾ വിടർന്നു. അവനിൽ ഒരു ആത്മവിശ്വാസം കാണാനായി.

ഞാൻ കരുതിയത് അവൻ നോയിഡയിൽ എവിടെ നിന്നെങ്കിലുമാകും വരുന്നതെന്നാണ്. എന്നാൽ അവൻ ആ​ഗ്രയിൽ നിന്ന് തനിച്ചാണ് വന്നതെന്ന് എന്നോട് പറഞ്ഞു. ഇങ്ങോട്ട് വന്നാൽ ഒരു സു​ഹൃത്ത് താമസം അടക്കം എല്ലാം ശരിയാക്കാമെന്ന് വാക്കുപറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അവൻ ഫോണെടുക്കുന്നില്ലെന്നും അവൻ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു- ചന്ദ് ഓർത്തെടുത്തു. ചന്ദ് ആദ്യം ചെയ്തത് ജുറേലിൽ നിന്ന് പിതാവിന്റെ ഫോൺ നമ്പർ വാങ്ങി, അദ്ദേഹത്തെ വിളിക്കുകയായിരുന്നു. മുൻ സൈനികനായ അദ്ദേഹം സംസാരിച്ചു. അവൻ വീട് വിട്ടിറങ്ങിയതല്ലെന്നും സ്വമേധയ വന്നതാണെന്നും അവന്റെ അപ്പുപ്പന്റെ ആ​ഗ്രഹം സാധിക്കാനാണ് അവിടെ വന്നതെന്നും അറിയിച്ചു.

ഇതോട പരിശീലകൻ ചന്ദ് ജുറേലിന്റെ ലോക്കൽ ​ഗാർഡിയനുമായി. ഒരു 13-കാരൻ ഇത്രയും ദൂരം തനിച്ച്  വന്നൂവെന്ന്  പറഞ്ഞപ്പോഴെ അവൻ സ്പെഷ്യലാണെന്ന് എനിക്ക് മനസിലായി. പരിശീലകൻ ഒരു ഹോസ്റ്റലിൽ അവന് താമസമൊരുക്കി. കഴിവും പ്രതിഭയും അവന് തണലൊരുക്കിയതോടെ ഒരു കടമ്പയും അവന് ബുദ്ധിമുട്ടായില്ല. എല്ലാ വിഭാഗത്തിലും അവന് തിളങ്ങാനായി. അമ്മ ആഭരണങ്ങൾ പണയം വച്ചാണ് ധ്രുവിന് ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വരുന്നവർക്ക് ഇത് അത്ര എളുപ്പമായിരുന്നില്ല.

എന്നാൽ പരിശീലകൻ ചന്ദ് അവന് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി. 14-ാം വയസു മുതൽ അവൻ പ്രാദേശിക ടൂർണമെന്റുകളിൽ 100 മത്സരങ്ങൾ വരെ കളിച്ചു തുടങ്ങി. വൈഭവ് ശർമ്മ മെമ്മോറിയൽ ടൂർണമെന്റിൽ ഒരു ക്ലബിന് വേണ്ടി കളിക്കാൻ അവസരം നൽകണമെന്ന് ചന്ദ് അപേക്ഷിച്ചു. അവർ അത് നൽകി, അന്ന് 38 പന്തിൽ 86 റൺസ് അടിച്ച് ഫൈനലിൽ ആ ടീമിനെ ജയിപ്പിക്കാനും അവന് കഴിഞ്ഞു. അണ്ടർ 19 ദേശീയ ടീമിലും അവൻ മികച്ച പ്രകടനം കാഴ്ചവച്ചു. അതുവഴി രഞ്ജി ട്രോഫിയിലും ഇന്ത്യൻ എ ടീമിലും സ്ഥാനം ലഭിച്ചു. പിന്നീട് അവന്റെ സ്വപ്നമായ ദേശീയ ടീമിലേക്കും- ചന്ദ് പറഞ്ഞു. ചന്ദിന്റെ അക്കാദമിയിൽ നിന്ന് ശിവം മാവി അടക്കമുള്ള നിരവധി ആഭ്യന്തര- അന്താരാഷ്‌ട്ര താരങ്ങളും വരവറിയിച്ചിട്ടുണ്ട്. ഇനിയും ഒരുപിടി മികച്ച താരങ്ങളെ ഇന്ത്യക്ക് സമ്മാനിക്കാൻ ഈ പരിശീലകന് സാധിക്കും.

——–ആർ.കെ രമേഷ്——-

Tags: dhruv jurelVeteranwarkargilSONLIFE STORY
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies