ഇസ്ലാമാബാദ് : അറബിക് പ്രിൻ്റ് വസ്ത്രം ധരിച്ചതിന്റെ പേരിൽ പാകിസ്താനിൽ പെൺകുട്ടിയെ ആക്രമിച്ച നടപടിയെ വിമർശിച്ച് കുവൈറ്റ് ആസ്ഥാനമായുള്ള ഡിസൈനർ കമ്പനി .മതനിന്ദ ആരോപിച്ചാണ് നാട്ടുകാര്‍ യുവതിക്ക് നേരേ പാഞ്ഞടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബിക് പ്രിന്റുളള കുര്‍ത്ത ധരിച്ച് ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റില്‍ എത്തിയതായിരുന്നു യുവതി. അപ്പോഴാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവതിയെ വിചാരണ ചെയ്തത്.
എന്നാൽ എല്ലായിടത്തും’ വ്യത്യസ്ത ഫോണ്ടുകളിൽ അറബി പാഠങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് semplicitakw എന്ന ഇൻസ്റ്റാഗ്രാം പേജിൽ കമ്പനി പറയുന്നത് . “പ്രിയപ്പെട്ട പാകിസ്താനികളേ, നിരപരാധിയായ പെൺകുട്ടിക്ക് അടുത്തിടെ സംഭവിച്ച സംഭവവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങൾ കുവൈറ്റ് കമ്പനിയാണ് . ഞങ്ങൾ ലോകമെമ്പാടും ഷിപ്പ് ചെയ്യുന്നില്ല. ഇത് ശരിക്കും ശല്യപ്പെടുത്തുന്നതിനാൽ പിന്തുടരുന്നതും സന്ദേശമയയ്ക്കുന്നതും നിർത്തുക. എല്ലായിടത്തും ഞങ്ങൾ അറബി വാക്കുകളും അക്ഷരങ്ങളും വ്യത്യസ്ത ഫോണ്ടുകളിൽ ഉപയോഗിക്കുന്നു!”- കമ്പനി അറിയിച്ചു.
ഇസ്ലാമിക രാജ്യമായ കുവൈറ്റിൽ പോലും ഡിസൈനർ കമ്പനി ഇത്തരം വസ്ത്രങ്ങൾ നൽകുമ്പോൾ പാകിസ്താനിൽ മാത്രം എന്താണ് ഇത്തരം ആക്രമണമുണ്ടായതെന്നാണ് ചോദ്യം . പ്രവാസിയായ പാക് പത്രപ്രവർത്തക താഹ സിദ്ദിഖി എഴുതിയത് “ഡിസൈനർ പോലും മടുത്തു! വിവാദമായി മാറിയ അറബിക് പ്രിൻ്റ് ഡ്രസ് ഡിസൈനർക്ക് പാക് അനുയായികളെ ആവശ്യമില്ല.” എന്നാണ്.