ഔറംഗബാദ് : മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് മദ്രസ അദ്ധ്യാപകർ . ഔറംഗബാദ് ഛത്രപതി സംഭാജി നഗർ ജില്ലയിലെ ഖുൽത്താബാദിലെ ജാമിയ ബുർഹാനുൽ ഉലൂം എന്ന മദ്രസയിൽ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത് . മദ്രസയിലെ മൗലവിയാണ് ആദ്യം വിദ്യാർത്ഥിയെ മർദിച്ചത്. . തുടർന്ന് മൗലാന സയ്യിദ് ഒമർ അലി, മൗലാന ഹാഫിസ് നസീർ എന്നിവർ വിദ്യാർത്ഥികളെ കൊണ്ടും കുട്ടിയെ തല്ലിച്ചു . ഇത് മാത്രമല്ല, വിദ്യാർത്ഥിയെ തല്ലുന്നതിന് മുമ്പ് എല്ലാവരും കുട്ടിയ്ക്ക് നേരെ തുപ്പുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മദ്രസയ്ക്ക് മുന്നിലെ വാച്ച് കടയിൽ 100 രൂപ വിലയുള്ള വാച്ച് കണ്ട വിദ്യാർത്ഥിയ്ക്ക് കടയുടമ അറിയാതെ വാച്ച് എടുത്തുകൊണ്ടുപോയി. തുടർന്ന് കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞത്. മദ്രസയിൽ ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ വിദ്യാർത്ഥി വാച്ച് തിരികെ നൽകിയെങ്കിലും മോഷണക്കുറ്റത്തിന് കുട്ടിയെ ക്രൂരമായി ശിക്ഷിക്കുകയും , എല്ലാ വിദ്യാർത്ഥികളും ചേർന്ന് കുട്ടിയ്ക്ക് മേൽ തുപ്പുകയും ചെയ്തു.
ഇതിനുശേഷം വീട്ടുകാർ മദ്രസയിൽ വിളിച്ച് ഇങ്ങനെ മർദിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്നായിരുന്നു മറുപടി. തുടർന്ന് ഔറംഗബാദിൽ എത്തിയ വീട്ടുകാർ കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളുടെ പരാതിയിൽ ഐപിസി സെക്ഷൻ 324, 323, മൈനർ സ്റ്റുഡൻ്റ്സ് പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 75, 87 എന്നിവ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.