കോഴിക്കോട്: ജില്ലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. കോഴിക്കോട് മൊകേരിയിൽ ഇറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുതിരപൊയിൽ രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവർക്കാണ് പരിക്കേറ്റത്. രജിഷിന്റെ കൈയ്‌ക്ക് പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ 28നാണ് കാട്ടുപന്നി ആക്രമണത്തിൽ റിട്ട. അദ്ധ്യാപികയ്‌ക്ക് ഗുരുതര പരിക്കേറ്റത്. വീട്ടു മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ പന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പ്രദേശങ്ങളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായി വരികയാണെന്നും ഭയന്നാണ് കൃഷി സ്ഥലത്തേക്കും പുറത്തേക്കും ഇറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു.