പാരീസ് : സുരക്ഷാഭീഷണിയെ തുടർന്ന് 25,000 ത്തോളം ഇസ്ലാമിക മതതീവ്രവാദികളെ നാട് കടത്താൻ ഫ്രാൻസ് . ‘മനുഷ്യത്വ’ത്തിന്റെ പേരിൽ കുടിയേറാൻ അനുവദിച്ചവർ രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം . ഈ മാസം മൗലവിമാരടക്കം 25,000 ത്തോളം ഇസ്ലാമിക മതതീവ്രവാദികളെ പുറത്താക്കും.
കുടിയേറ്റക്കാരിൽ പാകിസ്താൻ , ഇറാഖ്, സിറിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട് . രാജ്യത്ത് ഇതിനകം തന്നെ നാശം സൃഷ്ടിച്ച തീവ്ര കുടിയേറ്റക്കാരെ ഫ്രാൻസ് സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നു. വർഷവും 38, 000 കുടിയേറ്റക്കാരെ ഫ്രാൻസ് തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിച്ചിരുന്നു.
പാകിസ്താനികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മതഭ്രാന്തൻമാരും പ്രാദേശിക പൗരന്മാരുടെ ജീവിതം ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ഗ്രാഫ് വർദ്ധിച്ചു, സ്ത്രീ സുരക്ഷയും അപകടത്തിലാണ്. കവർച്ച, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ‘ഇസ്ലാമിന്റെ അവകാശങ്ങൾ’, ശരിയത്തിന്റെ നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റുകൾ അക്രമാസക്തമായ നിരവധി പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.
ഫ്രാൻസിന്റെ ഈ കർശന നടപടികൾ കണ്ട് മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളും തെറ്റായ വഴികളിലൂടെ രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട് . ബ്രിട്ടനും റുവാണ്ടൻ അഭയാർത്ഥികൾക്കെതിരെ ഈ നടപടി ആരംഭിച്ചിട്ടുണ്ട്.