ലക്നൗ : ദിവസങ്ങൾക്ക് മുൻപ് കാണാതായ 15 കാരിയെ കണ്ടെത്തിയത് മുസ്ലീം യുവാവിനൊപ്പം . ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്നാണ് ‘ദി കേരള സ്റ്റോറി’ ക്ക് സമാനമായ സംഭവം പുറത്തുവന്നിരിക്കുന്നത്.
ശനിയാഴ്ചയാണ് മകളെ കാണാനില്ലെന്ന് കാട്ടി 15 കാരിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത് . മാർച്ച് ആറിന് തന്റെ പതിനഞ്ചുകാരിയായ മകളെ അയൽവാസിയായ മുസ്ലീം യുവതി കൂട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം മാർച്ച് 8 ന് റഹീസുദ്ദീൻ എന്നയാളുടെ വീട്ടിൽ നിന്ന് മകളെ കണ്ടെത്തി. സാഹിബാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ പള്ളിക്ക് സമീപമാണ് റഹീസുദ്ദീന്റെ വീട്. തന്റെ മകളെ കടത്തികൊണ്ടുപോയതാണെന്നും, നടപടി സ്വീകരിക്കണമെന്നുമാണ് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് .
തുടർന്ന് അയൽക്കാരിയേയും ,റഹീസുദ്ദീനെയും പോലീസ് അറസ്റ്റ് ചെയ്തു . ഇരുവർക്കുമെതിരെ ഐപിസി 363 വകുപ്പ് പ്രകാരമാണ് നടപടി. മതപരിവർത്തനം അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും . സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് ഗാസിയാബാദ് ജില്ലയിലെ ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു