ന്യൂഡൽഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. വിഗ്യാൻ ഭവനിൽ മൂന്ന് മണിക്ക് ചേരുന്ന വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തിയതികൾ അറിയിക്കും. തിയതി പ്രഖ്യാപിക്കുന്നത് മുതൽ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വരും. അഞ്ച് ഘട്ടങ്ങളിൽ അധികമായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്താൻ നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
ലോക് സഭ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ജ്ഞാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
2019 ലെ തിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. നാല് ദിവസത്തിന് ശേഷമായിരുന്നു ഫല പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടെ നടത്തുന്നതോടെ മുന്നണികൾ പ്രചരണം ശക്തമാക്കാനൊരുങ്ങുകയാണ്.
Press Conference by Election Commission to announce schedule for #GeneralElections2024 & some State Assemblies will be held at 3 pm tomorrow ie Saturday, 16th March. It will livestreamed on social media platforms of the ECI pic.twitter.com/1vlWZsLRzt
— Spokesperson ECI (@SpokespersonECI) March 15, 2024