ന്യൂഡൽഹി: നെഹ്റുവിയൻ വിദേശനയത്തെയും പ്രത്യയ ശാസ്ത്രങ്ങളെയും കുമിളയോട് ഉപമിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ന്യൂസ് 18 ‘റൈസിംഗ് ഭാരത് സമ്മിറ്റ് 2024’ ൽ സംസാരിക്കവേയാണ് നെഹ്‌റുവിയൻ വിദേശനയത്തെ ജയശങ്കർ വിമർശിച്ചത്. .
നെഹ്‌റുവിയൻ പ്രത്യയശാസ്ത്രങ്ങൾ ഏത് നിമിഷവും പൊട്ടിപോയേക്കാവുന്ന വെറും കുമിളയായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു. നെഹ്‌റു അമേരിക്കയ്‌ക്ക് എതിരായിരുന്നു, അതിനാൽ എല്ലാവരും അമേരിക്കയക്ക് എതിരായി. നെഹ്‌റു പറയുന്നു ചൈന ഒരു മികച്ച സുഹൃത്താണ്, എല്ലാവരും ഏറ്റുചൊല്ലി ചൈന ഒരു മികച്ച സുഹൃത്താണാണെന്ന്. അതിന്റെ ആഘാതം ഇന്നും തുടരുന്നുണ്ട്. Chinindia എന്നൊരു സങ്കൽപ്പം തന്നെയുണ്ട്, ആരാണ് ഇത്തരം ആശയം മുന്നോട്ട് വെച്ചതെന്നും ജയശങ്കർ ചോദിച്ചു.
ചൈനയ്‌ക്കെതിരെ സർദാർ പട്ടേൽ നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ജയശങ്കർ പറഞ്ഞു. ചൈനയുടെ ഉദ്ദേശ ശുദ്ധിയെ സംശയിച്ച പട്ടേൽ അത് സംബന്ധിച്ച് നെഹ്റുവിന് കത്ത് എഴുതിയിരുന്നു. എന്നാൽ ഹിമാലയം കടന്ന് ആരും സാഹസം കാണിക്കില്ലെന്നായിരുന്നു പട്ടേലിന് നെഹ്റു നൽകിയ മറുപടി. അതിന് ശേഷം 1962- ചൈന കാണിച്ചത് എല്ലാവരും കണ്ടതാണ്, വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.
ചൈനയ്‌ക്ക് വേണ്ടിയാണ് ഇന്ത്യ അമേരിക്കയെ അകറ്റി നിർത്തിയിരുന്നതെന്ന് ജയശങ്കർ പറഞ്ഞു. അന്ന് ചൈനയ്‌ക്ക് മാത്രമായിരുന്നു പ്രധാന്യം നൽകിയിരുന്നത്. 1950 കളിൽ ചൈനയ്‌ക്ക് വേണ്ടി വാദിച്ചതിനാൽ അമേരിക്കയുമായുള്ള ബന്ധം നശിച്ചു. അന്ന് അമേരിക്കയെ എന്തിനാണ് ക്ഷുദ്രജീവികളെ പോലെ അകറ്റി നിർത്തുന്നതെന്ന് നെഹ്‌റുവിനോട് അബേദ്കർ ചോദിച്ചിരുന്നുവെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.
നെഹ്റുവിന്റെ വിദേശനയങ്ങൾ വിമർശനാനീതമാണെന്ന ഒരു തോന്നലുണ്ട്. കമ്പനികൾ ഓഡിറ്റ് ചെയ്യുന്നത് പോലെ രാജ്യങ്ങളും ഒഡിറ്റ് ചെയ്യപ്പെടണം. ഒപ്പം നയങ്ങളും ഓഡിറ്റ് ചെയ്യണം. തെറ്റാണെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തപ്പെടണം, അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്ത് നയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ‘