ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത ട്രക്ക് ഡ്രൈവർമാർക്ക് പണം നൽകിയില്ലെന്ന് പരാതി. യുപിയിലെ ബുലന്ദ്ഷറിലെ 25 ഓളം ഡ്രൈവർമാരാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലാണ് ജോഡോ ന്യായ് നടന്നത്.
ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിന് നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ഡ്രൈവർമാരുടെ സംഘം ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. മൂന്ന് മാസം മുൻപ് ഡൽഹിയിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരായ മനോജ് കുമാറിന്റെയും അനിൽ കൗശികിന്റെയും നിർദ്ദേശപ്രകാരം 25 ഓളം പേരാണ് ട്രക്കുകളുമായി യാത്രയിൽ പങ്കെടുത്തത്. ലക്ഷകണക്കിന് രൂപയാണ് തങ്ങൾക്ക് ലഭിക്കാനുള്ളത്. അർഹമായത് ലഭിക്കണം, ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ട്രാൻസ്പോർട്ട് കമ്പനി മാനേജർ ഉദയ്സിംഗ് പറഞ്ഞു.
Bulandshahr, Anupshahr: Drivers of the vehicles used in The Bharat Jodo Nyaya Yatra claim to be not paid, dues worth lakhs of rupees. pic.twitter.com/B2dem3ni4P
— IANS (@ians_india) April 3, 2024
യാത്രയിൽ പങ്കെടുത്ത ഓരോ ഡ്രൈവർമാർക്കും ട്രക്കുകളുടെ വാടകയും കൂലിയുമായി ഒരു ലക്ഷം മുതൽ 3.5 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. കുടിശ്ശിക ആവശ്യപ്പെട്ടതിന് യാത്രയുമായി ബന്ധപ്പെട്ടവർ വധഭീഷണി മുഴക്കിയതായും ഡ്രൈവർമാർ ആരോപിച്ചു.