ന്യൂഡൽഹി ; അഞ്ച് ദിവസത്തോളം താൻ പട്ടിണി കിടന്നിട്ടുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി . ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ‘ഭക്ഷ്യ സുരക്ഷയിലെ നേട്ടങ്ങൾ: സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം’ എന്ന പ്രത്യേക പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
“നിങ്ങളിൽ ഭൂരിഭാഗവും പട്ടിണി അനുഭവിച്ചിട്ടില്ല. എനിക്കുണ്ട്,” എന്നാണ് യുഎൻ നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, അക്കാദമിക്, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് നാരായണമൂർത്തി പറഞ്ഞത്.
“50 വർഷങ്ങൾക്ക് മുമ്പ്, ബൾഗേറിയയ്‌ക്കും അന്നത്തെ യുഗോസ്ലാവിയയ്‌ക്കും ഇന്നത്തെ സെർബിയയ്‌ക്കും ഇടയിലുള്ള അതിർത്തി പട്ടണമായ നിഷ് എന്ന സ്ഥലത്തും ഞാൻ 120 മണിക്കൂർ പട്ടിണി കിടന്നു. ഇവിടെയുള്ള മിക്ക ഇന്ത്യക്കാർക്കും എനിക്കും ഇന്ത്യൻ സർക്കാരിൽ നിന്ന് നല്ല നിലവാരമുള്ളതും മികച്ചതുമായവിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. അതിനാൽ, പരിഷ്കൃതരായ ആളുകൾ എന്ന നിലയിൽ, നാം നമ്മുടെ രാജ്യത്തോട് നന്ദി പ്രകടിപ്പിക്കുകയും പാവപ്പെട്ട കുട്ടികളുടെ ഭാവി തലമുറയെ നല്ല വിദ്യാഭ്യാസം നേടാൻ സഹായിക്കുകയും വേണം . നിസ്സഹായരായ ആളുകളുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയാണ് വിജയം.
സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ, കാഴ്ചപ്പാടുകൾ, ഇന്ത്യൻ സംരംഭകരുടെയും പൗരന്മാരുടെയും കഠിനാധ്വാനം, മൾട്ടിനാഷണൽ കമ്പനികളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവയുടെ വിജയമാണ് ഇന്ത്യ മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് പിന്നിൽ . 800 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഇന്ത്യാ ഗവൺമെൻ്റ് നടത്തുന്നത് . ഇതിന്റെ ഭാഗമായി സ്‌കൂൾ ഫീഡിംഗ് പ്രോഗ്രാം പദ്ധതി 118 ദശലക്ഷത്തിലധികം കുട്ടികൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നു.“ അദ്ദേഹം പറഞ്ഞു.















