ചരിത്രം വഴിമാറി; ദിബ്രുഗഢിൽ അന്ന് കാവിക്കൊടികൾ പറന്നു; വീണ്ടും ചരിത്രനേട്ടം ആവർത്തിക്കാൻ സർബാനന്ദ സോനോവാൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം വഴിമാറി; ദിബ്രുഗഢിൽ അന്ന് കാവിക്കൊടികൾ പറന്നു; വീണ്ടും ചരിത്രനേട്ടം ആവർത്തിക്കാൻ സർബാനന്ദ സോനോവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 07:57 pm IST
Facebook
Twitter
WhatsAppTelegram

ശ്രുതി പ്രകാശ്

ഒരു അധിനിവേശത്തിനും വഴങ്ങിക്കൊടുക്കാതെ മുഗളന്മാരോടും ബ്രിട്ടീഷുകാരോടും സായുധരായി പോരാടിയ ചരിത്രമുള്ളവരാണ് അസമിലെ അഹോം ജനത. സരാഘട്ട് യുദ്ധത്തിൽ മുഗളന്മാരെ തുരത്തിയ ലചിത് ബോർഫുകന്റെ പിൻഗാമികളാണ് അവർ. അഹോമുകളുടെ പ്രധാനപ്പെട്ട ഒരു പടപ്പാളയമായിരുന്നു ദിബ്രുഗഢ്. ഇന്ന് രാജ്യം തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലാകുമ്പോൾ അസമിലെ തേയില തോട്ടങ്ങൾ നിറഞ്ഞ ഈ മണ്ഡലത്തിലും ആവേശം പടരുന്നു. പ്രചാരണ കാഹളങ്ങൾ മുഴക്കി സ്ഥാനർത്ഥികൾ രാജ്യത്തിന്റെ ഒരോ കോണിലുമെത്തുമ്പോൾ അസമിലെ ദിബ്രുഗഢിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പോരാട്ടക്കളം ഒരുങ്ങി കഴിഞ്ഞു. ഒരു കാലത്ത് കോൺഗ്രസ് അടക്കി ഭരിച്ചിരുന്ന മണ്ഡലമായിരുന്നു ദിബ്രുഗഢ്. എന്നാൽ ആ പതിവ് തെറ്റിയത് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലായിരുന്നു. ചരിത്രം വഴി മാറി, ദിബ്രുഗഢ് മണ്ഡലത്തിൽ കാവിക്കൊടികൾ പറന്നു.. ദിബ്രുഗഢിലെ ജനത ബിജെപിയെ ഏറ്റെടുത്തതിങ്ങനെ..

ചരിത്രം വഴിമാറിയ വർഷം

2014ലെ ചരിത്രത്തിൽ നിന്ന് തന്നെ തുടങ്ങാം. കോൺഗ്രസ് അടക്കി ഭരിച്ചിരുന്ന ദിബ്രുഗഢ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാമേശ്വർ തേലിക്ക് വഴിമാറിക്കൊടുത്തു. 4,94,364 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഐഎൻസിയുടെ പബൻ സിംഗ് തോൽവി ഏറ്റുവാങ്ങി. 2014ൽ ആകെ 8,91,129 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

2014 ലെ തോൽവി പിന്നീട് കോൺഗ്രസിന് സമ്മാനിച്ചത് പരാജയങ്ങൾ മാത്രമായിരുന്നു. 2019ൽ വീണ്ടും തെരഞ്ഞെടുപ്പെത്തി, വീണ്ടും രാമേശ്വർ തേലി എംപിയായി ദിബ്രുഗഢ് മണ്ഡലത്തിൽ വിജയിച്ചു. 6,59,583 വോട്ടുകൾ നേടി രാമേശ്വർ തേലി എതിർ സ്ഥാനാർത്ഥിയായിരുന്ന പബൻ സിംഗിനെ വീണ്ടും പരാജയത്തിന്റെ കയ്പ്പറിയിച്ചു. ലോക്സഭയിൽ 14 സീറ്റുകളുള്ള അസമിൽ 6 സീറ്റുകളാണ് എൻഡിഎ പിടിച്ചെടുത്തത്. അങ്ങനെ 2019ലെ തെരഞ്ഞെടുപ്പിന് ശേഷം 5 വർഷങ്ങൾ പിന്നിട്ട് 2024 എത്തിയിരിക്കുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ചൂടിലാണ് ദിബ്രുഗഢ്. ഏപ്രിൽ 19നാണ് ദിബ്രുഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനം. ചൂടേറിയ പ്രചാരണങ്ങൾ നടക്കുമ്പോൾ മണ്ഡലം ഉറ്റുനോക്കുന്നത് ഒരു സ്ഥാനാർത്ഥിയിലേക്ക്.. ഇത്തവണ ദിബ്രുഗഢിൽ മത്സരിക്കുന്നത് ബിജെപിയുടെ സർബാനന്ദ സോനോവാൾ!

ആരാണ് ദിബ്രുഗഢിനെ പിടിച്ചുകുലുക്കിയ സർബനന്ദ സോനോവാൾ..?

1962 ഒക്ടോബർ 31ന് അസമിലെ ദിബ്രുഗഢ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുലുക്ക് ഗാവിൽ ഒരു അസമീസ് ഹിന്ദു സോനോവാൾ കുടുംബത്തിൽ ജനനം. ദിബ്രുഗഢിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലായിരുന്നു സർബാനന്ദ സോനോവാൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ശേഷം ദിബ്രുഗഢ് സർവ്വകലാശാലയുടെ കീഴിലുള്ള ദിബ്രുഗഢ് ഹനുമാൻബാക്‌സ് സൂരജ്മൽ കനോയി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിഎ(ഓണേഴ്‌സ്) ബിരുദവും ഗുവാഹാത്തി സർവ്വകലാശാലയിൽ നിന്ന് ദിബ്രുഗഢ് യൂണിവേഴ്‌സിറ്റിയും ബിസിജെയും എൽഎൽബിയും പൂർത്തിയാക്കി. പിന്നീട് അദ്ദേഹം രാഷ്‌ട്രീയത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു.

അസം ഗണ പരിഷത്ത് ( എജിപി) പാർട്ടിയിലായിരുന്ന സർബാനന്ദ സോനോവാൾ പാർട്ടിയിലെ മുതിർന്ന നേതൃത്വങ്ങളുമായുള്ള അതൃപ്തിയിൽ എജിപിയിൽ നിന്ന് പടിയിറങ്ങി. തുടർന്ന് 2011 ഫെബ്രുവരി 8-ന് അന്നത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി, വരുൺ ഗാന്ധി, വിജയ് ഗോയൽ, ബിജോയ് ചക്രവർത്തി, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ രഞ്ജിത് ദത്ത തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സോനോവാൾ ബിജെപിയിൽ ചേർന്നു. അദ്ദേഹത്തെ വൈകാതെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായും പിന്നീട് ബിജെപി യൂണിറ്റിന്റെ സംസ്ഥാന വക്താവായും നിയമിച്ചു.

മുഖ്യമന്ത്രി പദവിലേക്കുള്ള യാത്ര..

2016 ജനുവരി 28ന് ബിജെപി പാർലമെന്ററി ബോർഡ് സർബാനന്ദ സോനോവാളിനെ അസമിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 2016 മെയ് 19 ന്, സർബാനന്ദ സോനോവാൾ മജുലി മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അസമിന്റെ മുഖ്യമന്ത്രിയായി. ചരിത്രം തിരുത്തി കുറിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള അസമിന്റെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. 2021-ൽ അദ്ദേഹം മജുലിയിൽ നിന്ന് അസം വിധാൻസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം തുടർന്ന് മുഖ്യമന്ത്രി പദവിലേക്ക് ഹിമന്ത ബിശ്വ ശർമ്മയുടെ പേര് നിർദ്ദേശിച്ചു. മന്ത്രിസഭാ പുനഃസംഘടന നടന്നപ്പോൾ അദ്ദേഹം രണ്ടാം മോദി സഭയിൽ തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രിയും ആയുഷ് മന്ത്രിയുമായി ചുമതലയേറ്റു.

ഇനി മൂന്നാം മോദി സർക്കാരിനായുള്ള തെരഞ്ഞെടുപ്പ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ദിബ്രുഗഢ് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് 2024 ഏപ്രിൽ 19 ന് നടക്കുമ്പോൾ അസം ദേശീയ പരിഷത്ത് സ്ഥാനാർത്ഥി ലുറിൻജ്യോതി ഗൊഗോയിക്കെതിരെയാണ് ഇത്തവണ സർബാനന്ദ സോനോവാൾ മത്സരിക്കുന്നത്. 2014ലെയും 2019ലെയും ചരിത്രം വീണ്ടും ആവർത്തിക്കാൻ പോകുന്നതിന്റെ ഉത്സവത്തിലാണ് ദിബ്രുഗഢ്. ഇനി പോരാട്ടത്തിന്റെ നാളുകൾ.. വീണ്ടും കാവിയണിയാൻ ദിബ്രുഗഢ് ഒരുങ്ങിക്കഴിഞ്ഞു..

Tags: asamhimantha bishwa sarmasarbananda sonowalDibrugarh2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies