തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ 86 പേരുടെ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പത്രികകൾ തള്ളിയത്. സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നിലവിൽ 204 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിക്കുക. ഇതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചത്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന്മാരുടെ പത്രിക തള്ളിയിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികയാണ് തള്ളിയത്. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.
നിലവിലെ സ്ഥാനാർത്ഥികളുടെയും തള്ളിയ പത്രികകളുടെയും കണക്ക്- തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങല്‍ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലത്തൂര്‍ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂര്‍ 12(6), കാസര്‍കോട് 9(4).