ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ഇന്ത്യൻ ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾക്ക് ഇതിനിടെ തന്നെ ചൂടുപിടിച്ചിട്ടുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ എന്നിവരുടെയോക്കെ പേരുകൾ ചർച്ചകളിൽ സജീവമായി കടന്നുവരുന്നുണ്ട്. ഇതിൽ ഇപ്പോൾ കൂടുതലും കേൾക്കുന്നത് സഞ്ജുവിന്റെയും പന്തിന്റെയും പേരുകളാണ്. പരിക്കിൽ നിന്ന് കളിക്കളത്തിലേക്ക് തിരികെയെത്തിയ പന്തും രാജസ്ഥാനെ മിന്നും ഫോമിൽ നയിക്കുന്ന സഞ്ജുവും മികച്ച പ്രകടനമാണ് നടത്തുന്നത്.
ഈ ചർച്ചകളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ലോകകപ്പ് ടീമില്‍ സഞ്ജുവും ഋഷഭ് പന്തും വേണം. ഇരുവരും മികച്ച താരങ്ങളാണെന്നും ലാറ വ്യക്തമാക്കി. ഇതേ അഭിപ്രായമാണ് മുൻ താരം അംബാട്ടി റായുഡുവും പങ്കുവച്ചത്. മദ്ധ്യനിരയിൽ ബാറ്റ് ചെയ്യാൻ രണ്ടുപേർക്കും സാധിക്കും.
പ്രത്യേകിച്ച സഞ്ജുവിന് ഓപ്പണിംഗ് മുതല്‍ ഏത് സ്ഥാനത്തും കളിക്കാനാവും.സഞ്ജു സാംസൺ അത്യുഗ്രൻ താരമാണ്. മികച്ച ടൈമിംഗുമുണ്ട്. ഋഷഭ് ഇന്ത്യക്കായി ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പരിക്കിൽ നിന്ന് മടങ്ങി വന്നപ്പോഴും ഫോം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ലാറ പറഞ്ഞു. ഇരുവരും ഐപിഎല്ലിൽ രണ്ടുവീതം അർദ്ധ ശതകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.