സർക്കാർ കണ്ണു തുറന്നില്ല, പറഞ്ഞ് പറ്റിച്ചു; CPO റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; 'സാമ്പത്തിക പ്രതിസന്ധിയുടെ' ഇരകളായി 9,946 പേർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ കണ്ണു തുറന്നില്ല, പറഞ്ഞ് പറ്റിച്ചു; CPO റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ‘സാമ്പത്തിക പ്രതിസന്ധിയുടെ’ ഇരകളായി 9,946 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 11:24 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ തുലാസിലായത് 9,946 പേരുടെ ജീവിതമാണ് തുലാസിലാവുക. കഴിഞ്ഞ 60 ദിവസമായി യാചിച്ചും മണ്ണ് തിന്നും നിലത്തുരുണ്ടും തലമുണ്ഠനം ചെയ്തും ഇവർ പ്രയോ​ഗിക്കാത്ത സമരമുറകളില്ല. സഹനസമരം ചെയ്തിട്ടും എല്ലാം ശരിയാകുമെന്ന് പറയുന്ന സർക്കാർ മുഖം തിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതെന്ന് ഉദ്യോ​ഗാർത്ഥികൾ ആരോപിക്കുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതി എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമേ ഇനി വരുന്നവർ പി.എസ്.സി പഠിക്കാൻ ഇറങ്ങാവൂ. മെച്ചപ്പെട്ട സ്ഥിതി അല്ലെങ്കിൽ പുറം രാജ്യങ്ങളിൽ പോയി രക്ഷപ്പെടാനും മറ്റൊരു ഉദ്യോ​ഗാർത്ഥി നിർദ്ദേശിക്കുന്നു.

2023 ‌ഏപ്രിൽ 13-നാണ് ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 4,029 പേർക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പൊലീസ് സേനയിലേക്ക് അവസരവുമില്ല.

നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12 മുതൽ ഉദ്യോ​ഗാർത്ഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുകയാണ്. ഇന്ന് 61 ദിവസങ്ങൾ പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ ഒന്ന് കാണാൻ പോലും അനുവാദം കിട്ടിയില്ലെന്നും എന്തിനാണ് സർക്കാരും പി.എസ്.സിയും വഞ്ചിക്കുന്നതെന്നും ഉദ്യോ​ഗാർത്ഥികളിൽ ഒരാൾ പറയുന്നു.

“വളരെയേറെ പ്രതീക്ഷയോടെയാണ് സമരത്തിന് പോലുമിറങ്ങിയത്. സർക്കാർ കണ്ണു തുറക്കുമെന്നായിരുന്നു പ്രതീക്ഷ. മാനുഷിക പരി​ഗണ മാനിച്ച് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതി ന് മുൻപ് കട്ട് ഓഫ് മാർക്ക് അൽപ്പം കയറ്റാമായിരുന്നു. അങ്ങനെയെങ്കിൽ ഇരുനൂറോ മൂന്നുറോ പേർ മാത്രം ലിസ്റ്റിൽ വരുകയുള്ളൂ. അവർക്ക് ജോലി കൊടുക്കാനും സാധിക്കുമായിരുന്നു.ഞങ്ങളെ എന്തിന് വിഡ്ഢികളാക്കി? സർക്കാർ തലത്തിൽ ഒരാൾ പോലും ചർച്ചയ്‌ക്ക് തയ്യാറായിട്ടില്ല”- ഉദ്യോ​ഗർത്ഥികളിലൊരാൾ പറഞ്ഞു.

2019-ലെ വിജ്ഞാപന പ്രകാരം. 2021 ഏപ്രിൽ 22-ന് പ്രിലിമിനറി പരീ​ക്ഷയും 2023 മാർച്ച് 20-ന് മെയിൻ പരീക്ഷയും നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീ‌കരിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 5.610 പേരെ നിയമിച്ചിരുന്നു. മുൻ റാങ്ക് ലിസ്റ്റിലുള്ളതിനെക്കാൾ 3.035 പേരെ കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയാണ് സർക്കാർ വഞ്ചിച്ചത്. പൊലീസ് സേനയുടെ ലിസ്റ്റിൽ കയറി കൂടിയതിനാൽ പലരും കേന്ദ്ര സർവീസിലേക്കുള്ള പരീക്ഷകളും എഴുതിയില്ല.

ഇന്ന് അർദ്ധരാത്രി 12 വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളിലും പി.എസ്.സി അഡ്വൈസ് മെമ്മോ നൽകുമെന്നും റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും പി.എസ്.സി അധികൃതർ അറിയിച്ചു.

Tags: kerala secretariatFEATURED2cpo rank list
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies