ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, എംടി എന്നോട് ക്ഷമിക്കണം; ഫെയ്സ് ബുക്ക് കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, എംടി എന്നോട് ക്ഷമിക്കണം; ഫെയ്സ് ബുക്ക് കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: താൻ സാഹിത്യ പ്രഭാഷണങ്ങൾ അവസാനിപ്പിച്ചെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാന്റെ കവിതകളെ കുറിച്ച് തുഞ്ചൻ പറമ്പിൽ പ്രഭാഷണം നടത്തണമെന്ന് എംടി വാസുദേവൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകാരിക കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രം​ഗത്തെത്തിയത്. അടുത്തിടെ സമൂഹത്തിൽ നിന്നുമുണ്ടായ ദുരനുഭവങ്ങളാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. തോമസ് കെ.വിയാണ് കുറിപ്പ് പങ്കുവച്ചത്.

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് 2400 രൂപയാണ് ലഭിച്ചതെന്ന് ആരോപിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് രം​ഗത്തെത്തിയിരുന്നു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും രണ്ട് മണിക്കൂർ സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന് തുച്ഛമായ പണം മാത്രമാണ് നൽകിയത്. പ്രതിഫലമായി കിട്ടിയ പണം യാത്രാ ചെലവിന് പോലും തികയില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ തീരുമാനം അറിയിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് വീണ്ടും കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബാല്യം മുതൽ എം.ടി.വാസുദേവൻനായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980-ൽ ഞാൻ ആലുവാ യു.സി.കോളേജിൽ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവൻനായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എനിക്ക് ആ ക്ഷണം വലിയ ഒരംഗീകാരമായി. അന്ന് മുതൽ സ്നേഹാദരപൂർണമായ വ്യക്തിബന്ധം അദ്ദേഹത്തോട് ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ ‘മാഷേ’ എന്നാണ് അദ്ദേഹത്തെ വിളിക്കുക.

പിന്നീട് തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾക്കായി അനേകം പ്രാവശ്യം
അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: “ഷേക്സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം.”ഞാൻ വിനയപൂർവ്വം പറഞ്ഞു: ” അതിന് വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.”അപ്പോൾ അദ്ദേഹം പറഞ്ഞു: “എന്നാൽ ആശാൻ കവിതയെക്കുറിച്ച് ആയാലോ? “”അതാവാം.”ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.

ഇന്ന് തുഞ്ചൻപറമ്പിൽ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു” എം.ടി.സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.”ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്ന് തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പ്രിയപ്പെട്ട എം.ടി.വാസുദേവവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്ന് വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നു നിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല- ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.

Tags: Facebook Postbalachandhran chullikkadu
ShareTweetSendShare

More News from this section

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

ചിലരുടെ പടിയിറക്കം സമൂഹത്തിന് വലിയൊരു ആശ്വാസം; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

Latest News

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; മൊറോക്കോയെ തകര്‍ത്ത് ഡച്ച്

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies