ന്യൂഡൽഹി: വീണ്ടും ആപ്പിന് തിരിച്ചടി. എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി.
വഖഫ് ബോർഡിന്റെ സ്വത്ത് മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കേയാണ് ക്രമക്കേടുകൾ നടത്തിയത്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ വഖഫ് ബോർഡിന്റെ സ്വത്തുക്കൾ വാടകയ്‌ക്ക് കൊടുക്കുകയും അതുവഴി വ്യക്തിപരമായ നേട്ടമുണ്ടാക്കുകയും ചെയ്തതായി ഇഡി കണ്ടെത്തി.
കൂട്ടാളികളുടെ പേരിലാണ് ഖാൻ ലഭിച്ച തുക നിക്ഷേപിച്ചത്. കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച വിവിധ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ 18-ന് അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.