അഞ്ചാം തവണയും ലോറസ് പുരസ്‌കാരം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. 2012, 2015, 2016, 2019 വർഷങ്ങളിലാണ് താരം മുൻപ് പുരസ്കാരം നേടിയത്. ഇത്തവണ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളിലും താരം മുത്തമിട്ടിരുന്നു. പുരസ്‌കാരം നേടിയതിൽ അഭിമാനമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു. വനിതകളിൽ സ്പാനിഷ് ഫുട്‌ബോൾ താരം ഐറ്റാന ബോൺമാറ്റിയാണ് പുരസ്‌കാരം നേടിയത്. ഫുട്‌ബോളിലെ എല്ലാ പുരസ്‌കാരങ്ങളും സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഐറ്റാനയുടെ ലോറസ് പുരസ്‌കാര നേട്ടം.
ബാഴ്‌സയ്‌ക്കും സപാനിഷ് ടീമിനും വേണ്ടി മികച്ച പ്രകടനമാണ് ഐറ്റാന ബോൺമാറ്റി നടത്തിയത്. 2022-23ലെ ബാലൺ ദി ഓർ, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾക്കും അർഹയായിരുന്നു. റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാമിന് ലോറസ് വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ പുരസ്‌കാരവും ലഭിച്ചു. 22ന് മാഡ്രിഡിൽ പുരസ്‌കാര ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തിരുന്നു.
ലോറസ് പുരസ്‌കാര ജേതാക്കൾ
സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ : നൊവാക് ജോക്കോവിച്ച്
സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ : ഐറ്റാന ബോൺമാറ്റി
വേൾഡ് ടീം ഓഫ് ദ ഇയർ : സ്‌പെയിൻ വനിതാ ഫുട്‌ബോൾ ടീം
വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ: ജൂഡ് ബെല്ലിങാം
വേൾഡ് കംബാക്ക് ഓഫ് ദ ഇയർ: സിമോൺ ബൈൽസ്
സ്പോർട്ട് ഫോർ ഗുഡ്: റാഫേൽ നദാൽ
വേൾഡ് സ്പോർട്സ്പേഴ്സൺ ഓഫ് ദി ഇയർ വിത്ത് എ ഡിസെബിലിറ്റി: ഡൈഡെ ഡി ഗ്രൂട്ട്
വേൾഡ് ആക്ഷൻ സ്പോർട്സ് ഓഫ് ദ ഇയർ: അരിസ ട്രൂ