ബെംഗളൂരു: വ്യാജ പ്രചരണങ്ങൾ ആയുധമാക്കി വോട്ട് പിടിക്കുന്ന കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബി.ആർ അംബേദ്കർ പറഞ്ഞതുപോലെ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കാനും പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മിക്ക നേതാക്കളും ഒന്നല്ലെങ്കിൽ മറ്റൊരു ആരോപണങ്ങൾ നേരിടുന്നു. അവർക്ക് ഹിഡൻ അജണ്ടയുണ്ടെന്നും അത് ജനങ്ങൾ അറിയേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ശിവമോഗയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി അഴിമതി ഇല്ലാതാക്കുമെന്നും ജനങ്ങളെ സംരക്ഷിക്കുമെന്നും ബിജേപി ഉറപ്പുനൽകുന്നു. ദേശീയതലത്തിൽ ബിജെപിയുടെ അജണ്ട അതാണ്. മിക്ക രാഷ്‌ട്രീയ പാർട്ടികളും ഒന്നല്ലെങ്കിൽ മറ്റൊരു കേസിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത്തരത്തിലൊരു വ്യാജ പ്രചരണവുമായി ദേശീയ പാർട്ടി തന്നെ രംഗത്തെത്തിയത് ആശങ്ക ഉണർത്തുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പോണിൽ നിന്നാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്നവരും സംസ്ഥാന അദ്ധ്യക്ഷനുമാരുമൊക്കെ ഇത്തരത്തിൽ പെരുമാറുന്നത് സങ്കടകരമായ കാര്യമാണെന്നും നദ്ദ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില് ബിജെപി 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസിന് അറിയാമെന്നും അതുകൊണ്ട് തന്നെ അവർ കടുത്ത വിഷാദത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കുമുള്ള സംവരണ ക്വാട്ട നിർത്തലാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുക്കുകയും ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.