ബെംഗളൂരു: മകൻ പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്ന് അമ്മയെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഏപ്രിൽ 30 ന് ഹവേരി ജില്ലയിലെ റാണിപെന്നൂർ താലൂക്കിലെ അരെമല്ലപൂർ ഗ്രാമത്തിലാണ് സംഭവം. ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും ചേർന്ന് 50 കാരിയായ ഹനുമവ്വയെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും തെരുവിൽ വലിച്ചിഴക്കുകയും ചെയ്തു.
മകൻ മഞ്ജുനാഥ് പ്രതികളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയുമായി ഏപ്രിൽ 29 ന് ഒളിച്ചോടിയതിനെ തുടർന്നാണ് അവർ ആക്രമിക്കപ്പെട്ടത്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട പെൺകുട്ടിയും ആൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. രണ്ട് കുടുംബങ്ങളും ഗ്രാമത്തിലെ ഒരേ തെരുവിലാണ് താമസിക്കുന്നത്. ഇതേച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു.
പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ ആലോചിക്കുന്നതിനിടെ ഇരുവരും ഒളിച്ചോടി. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ഹനുമവ്വയുടെ വീട്ടിലെത്തി വഴക്കിടുകയും അവരെ പിടികൂടി ഗ്രാമത്തിലെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു. ആൺകുട്ടിയും പെൺകുട്ടിയും അവരുടെ ഗ്രാമത്തിലേക്ക് മടങ്ങിയിട്ടില്ല.
ചന്ദ്രപ്പ ഉൾപ്പെടെ 3 പേർ ഹനുമവ്വയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് ചന്ദ്രപ്പ ഉൾപ്പെടെയുള്ളവർക്കെതിരെ അനുമവ്വയുടെ വീട്ടുകാർ റാണിപെന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മകളെ മഞ്ജുനാഥ് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ചന്ദ്രപ്പയും മറ്റൊരു പരാതി നൽകി.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ റാണെബന്നൂർ പൊലീസ് കേസെടുത്തു. തുടർന്ന് അനുമവ്വയെ ആക്രമിച്ചതിന് ചന്ദ്രപ്പ, ബന്ധുക്കളായ ഗംഗപ്പ, കുത്തേവ്വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ 3 പേരും ഇപ്പോഴും റിമാണ്ടിലാണ്. ആക്രമണത്തിനിരയായ ഹനുമവ്വ മെഡ്‌ലേരി, ഹാവേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ 350, 324 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഗ്രാമത്തിൽ പൊലീസ് ഉടൻ സമാധാന യോഗം ചേരും എന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ബെലഗാവിയിൽ കമിതാക്കൾ നാട്ടിൽ നിന്ന് ഓടിപ്പോയ സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ആൺകുട്ടിയുടെ അമ്മയെ നഗണനയാക്കി ആക്രമിച്ച ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.