തിരുവനന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് പുതു ജീവൻ, പദ്ധതി നടപ്പാക്കുക രണ്ട് ഘട്ടങ്ങളിൽ, അന്തിമ പദ്ധതി രൂപരേഖ ജൂണിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് പുതു ജീവൻ, പദ്ധതി നടപ്പാക്കുക രണ്ട് ഘട്ടങ്ങളിൽ, അന്തിമ പദ്ധതി രൂപരേഖ ജൂണിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 06:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. അന്തിമ പദ്ധതി രൂപരേഖ ജൂൺ അവസാനത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 2012 ൽ തുടങ്ങി പലഘട്ടങ്ങളിലായി നിന്നുപോയ പദ്ധതിയാണ് ഇപ്പോൾ അന്തിമ ചർച്ചകളിലേക്ക് കടക്കുന്നത്.

2012 ഡിസംബറിലാണ് ആദ്യമായി തിരുവനന്തപുരം മെട്രോയുടെ അന്തിമ പദ്ധതി രൂപരേഖ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് സമർപ്പിക്കുന്നത്. പദ്ധതിക്ക് 2013 ൽ മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും പിന്നാലെ ഡിഎംആർസി യും കെഎംആർഎൽ ഉം കരാറൊപ്പുവയ്‌ക്കുകയും ചെയ്തു. 2016 ൽ കൺസൾട്ടേഷനുകൾക്കായി ഡിഎംആർസി പദ്ധതി ഏറ്റെടുത്തെങ്കിലും മന്ദഗതിയിലുള്ള പുരോഗതി പ്രശ്നങ്ങൾ കാരണം ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ ഉയർന്ന നിർമ്മാണച്ചിലവ് കാരണം 2017 ൽ മെട്രോ പ്രൊജക്റ്റ് നിർത്തിവച്ചു. തുടർന്ന് 2020 ൽ ഡിഎംആർസി പുതുക്കിയ ഡിപിആർ തയാറാക്കി നൽകുകയായിരുന്നു. 2021 ൽ ലൈറ്റ് മെട്രോ പദ്ധതിക്കായി അംഗീകാരം നൽകിയെങ്കിലും പഠനങ്ങളെ തുടർന്ന് മീഡിയം മെട്രോ പദ്ധതിയാണ് തിരുവനന്തപുരത്തിന് അനുയോജ്യം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഡിഎംആർസി തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 11 ,560 .8 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് കണക്കാക്കുന്നത്. കെഎംആർഎൽ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച ഡിപിആറിന്റെ പ്രാഥമിക വിവരറിപ്പോർട്ടിൽ പദ്ധതിയുടെ നിർമ്മാണഘട്ടങ്ങളും ചിലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് മെട്രോയുടെ നിർമ്മാണം. ആദ്യ ഘട്ടത്തിനായി 7 ,503 .18 കോടിയാണ് വിനിയോഗിക്കുന്നത്. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള 30 .8 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. 4 ,057.7 കോടിയാണ് രണ്ടാം ഘട്ടത്തിന്റെ ചിലവ്. കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ 15.9 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ആകെ 38 സ്റ്റേഷനുകളാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന 13 സ്റ്റേഷനുകളിൽ രണ്ടെണ്ണം ഭൂർഗർഭ സ്റ്റേഷനുകളായിരിക്കും. കിഴക്കേ കോട്ടയിലും കിള്ളിപ്പാലത്തിലുമായിരിക്കും ഇവ. കഴക്കൂട്ടവും കിള്ളിപ്പാലവുമായിരിക്കും മെട്രോയുടെ പ്രധാന ടെർമിനലുകൾ.

തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചുകഴിഞ്ഞാലുടൻ ഡിഎംആർസി അന്തിമ രൂപരേഖ കെഎംആർഎല്ലിന് കൈമാറും. ജൂൺ അവസാനത്തോടുകൂടി ഇത് സർക്കാരിന് സമർപ്പിക്കും. പട്ടത്തും ശ്രീകാര്യത്തുമുള്ള മേൽപ്പാലങ്ങളുടെ നിർമ്മാണമാണ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഏറെക്കാലമായുള്ള തിരുവനന്തപുരത്തെ ഗതാഗത കുരുക്കിന് പരിഹാരമാവുകയും ഇതിലൂടെ നഗരത്തിന്റ മുഖഛായ തന്നെ മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: KMRLDPRDMRCThiruvananthapuram Metro
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies