ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം. അവരുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
The railway accident in West Bengal is saddening. Condolences to those who lost their loved ones. I pray that the injured recover at the earliest. Spoke to officials and took stock of the situation. Rescue operations are underway to assist the affected. The Railways Minister Shri…
— Narendra Modi (@narendramodi) June 17, 2024
ബംഗാളിലെ ജൽപായ്ഗുഡിലാണ് ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകട
ത്തിൽ എട്ട് പേർ മരിച്ചതായാണ് വിവരം. നിരവധി പേർ ബോഗികളിൽ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. സിഗ്നൽ മറികടന്ന് ഗുഡ്സ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.
ദുരന്ത നിവാരണ സേന, റെയിൽവേ, എസ്ഡിആർഎഫ്, പൊലീസ് എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡൽഹിയിൽ റെയിൽവേ മന്ത്രാലയത്തിന്റെ വാർ റൂം സജ്ജമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ 036-12731621, 036-12731622, 036-12731623, 033-23508794, 033-23833326