ദിസ്പൂർ: 27,000 കോടി രൂപയുടെ സെമികണ്ടക്ടർ പ്ലാന്റിന്റെ നിർമാണത്തിനായി 170 ഏക്കറിലധികം ഭൂമി പാട്ടത്തിനെടുക്കാൻ ടാറ്റ ഗ്രൂപ്പുമായി കരാരിൽ ഒപ്പിട്ട് അസം സർക്കാർ. മോറിഗാവ് ജില്ലയിലെ ജാഗിറോഡിലാണ് പ്ലാൻ്റ് നിർമിക്കുക. ടാറ്റ ഗ്രൂപ്പ് ബോർഡ് അംഗം രഞ്ജൻ ബന്ദോപാധ്യായയും അസം ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (എഐഡിസി) മാനേജറും പ്രോജക്ട് ഇൻചാർജ് ധീരജ് പെഗുവുമാണ് 60 വർഷത്തെ പാട്ടക്കരാറിൽ ഒപ്പുവച്ചത്.
പ്ലാൻ്റിന്റെ ആദ്യഘട്ട നിർമാണം 2025-ഓടെ പ്രവർത്തക്ഷമമാകുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. പുതിയ പ്ലാന്റ് കുറഞ്ഞത് 30,000 തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. വയർ ബോണ്ട്, ഫ്ലിപ്പ് ചിപ്പ്, ഇൻ്റഗ്രേറ്റഡ് സിസ്റ്റം പാക്കേജിംഗ് (ISP) സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്ലാന്റ് പ്രവർത്തിക്കുക.
🚨 Assam Government and Tata Group signed a 60-year lease for 170 acres in Morigaon for a Rs. 27,000 crore semiconductor unit.
The first chip is expected to be rolled out by 2025. pic.twitter.com/ADfRztxg4N
— Indian Tech & Infra (@IndianTechGuide) July 17, 2024
എഐ സാങ്കേതികവിദ്യയും, വ്യാവസായിക, ഉപഭോക്തൃ മേഖലകളിൽ ഇലക്ട്രോണിക്സിന്റെ ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്ലാന്റ് യാഥാർത്ഥ്യമാക്കുന്നതെന്ന് കമ്പനി അറിയിച്ചു. അസമിന് മാത്രമല്ല രാജ്യത്തിന് തന്നെ ചരിത്രപരമായ ദിനമാണ് കടന്നുപോകുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.















