മുംബൈ: മഹാരാഷ്‌ട്രയിലെ വിവിധ ഇടങ്ങളിൽ ശമനമില്ലാതെ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. പുനെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
സ്‌കൂളുകളും കോളേജുകളും വെള്ളിയാഴ്ച സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.മഴയെ തുടർന്ന് മുംബൈയിൽ നിന്നും 160 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പൂനെയിൽ നാലു പേർ മരണപ്പെട്ടു.
മഴ ശക്തിപ്രാപിക്കുന്നതിനാൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. മഹാരാഷ്‌ട്രയിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കരസേന, എയർലിഫ്റ്റിംഗ് ടീമുകളും ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.















