ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 11:29 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിൽ (അച്ചു-24) കൊല്ലപ്പെട്ട കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് 7.35ഓടെ ഓച്ചിറയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.

കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർക്ക് പണം അയച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. ഇതിലൂടെയാണ് ഷെൽജാദിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്.

കൊലപാതകത്തിന് പിന്നാലെ പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂരിലേക്ക് കടന്നു. ഷെൽജാദിന്റെ മൊബൈൽ ഫോൺ കുന്നംകുളത്ത് പ്രവർത്തനക്ഷമമായതായി കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. പിന്നീട് പ്രതികൾ കോഴിക്കോട് ഫറൂക്കിലെത്തിയതായും അവിടെ നിന്ന് കർണാടകയിലേക്ക് കടന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്നും ഒളിവിൽ കഴിയാൻ സാമ്പത്തിക സഹായം ലഭിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ബെംഗളൂരു ജിഗാനിയിലെത്തിയ അന്വേഷണസംഘം യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. പ്രതികൾക്ക് യാത്രയ്‌ക്കും ഒളിവിൽ കഴിയുന്നതിനും ആവശ്യമായ പണം യുവതിയാണ് നൽകിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രതികൾ കായംകുളത്ത് അനന്തുവിന്റെ വീടിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു. യുവതിയിൽ നിന്നും മറ്റ് സഹായികളിൽ നിന്നും കൂടുതൽ പണം വാങ്ങി നേപ്പാളിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ അനന്തു, ജിം സന്തോഷ് വധക്കേസിലെ പ്രതിയായ അലുവ അതുലിന്റെ സംഘാംഗമാണെന്ന് പൊലീസ് വ്യക്തമാക്കി. ആ കേസിൽ അതുലിന് ഒളിവിൽ പോകാൻ സഹായം ചെയ്തതും അനന്തുവാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഒന്നാം പ്രതിയായ ഷെൽജാദ് ലഹരിക്കടത്ത് കേസുകളിൽ മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ദുബായിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാൾ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags: Ananthu ArrestKerala Crime NewsAryad Akhil Murder CaseAlappuzha Murder NewsSheljad Arrest
ShareTweetSendShare

More News from this section

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; പൊതുദർശനം ഇന്ന്  വടകരയിൽ; സംസ്കാരം നാളെ

Latest News

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

‘അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ചെയ്തത്’; പാരീസിൽ കത്തിയാക്രമണം; ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ സ്ഥാപനത്തിന് ടെൻഡറില്ലാതെ കരാർ; വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ കോടതിയുടെ ഉത്തരവ്

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കൊലപാതകം മുതൽ പോക്‌സോ വരെ ഗുരുതര കേസുകളിലെ പ്രതികൾ; ജന്തർമന്തർ വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ളവർ; 989 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ

മുഖ്യമന്ത്രിയെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ജീപ്പിലേക്ക് എടുത്തെറിഞ്ഞു; മുഖമടിച്ചു വീണപ്പോൾ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പരാതി, കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies