ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഹിമാലയത്തിൽ നിന്ന് താഴേക്ക് സ്കീ-ബേസ് ജമ്പിംഗ് ചെയ്ത് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ. 34 കാരനായ ജോഷ്വ ബ്രെഗ്‌മാൻ ആണ് 18,753 അടി (5,716 മീറ്റർ) ഉയരത്തിൽ നിന്ന് പാരച്യൂട്ട് മുഖേന താഴേക്ക് ചാടിയത്. 2019-ൽ ഫ്രഞ്ച് പൗരനായ മത്തിയാസ് ജിറൗഡ് സ്ഥാപിച്ച 4,359 മീറ്റർ (14,301 അടി) എന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി.
New record: Highest altitude Ski-BASE jump – 5,716 m (18,753 ft) achieved by Joshua Bregmen (UK) in Solukhum, Nepal ⛷ pic.twitter.com/uJBCt6HIvT
— Guinness World Records (@GWR) August 16, 2024
പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്‌ടിക്കാൻ കൊടുമുടിയിൽ തന്റെ സംഘത്തോടൊപ്പം രണ്ടാഴ്ചയോളം ചിലവിട്ടതായി ബ്രെഗ്‌മാൻ പറഞ്ഞു. ജമ്പിംഗിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.അതിനുപുറമെ ഓക്‌സിജന്റെ അഭാവം, കടുത്ത തലവേദന തുടങ്ങിയ പ്രശ്നങ്ങളും അലട്ടിയിരുന്നു.
അഡ്രീനലിൻ റഷ് ഉളവാക്കുന്ന കായിക ഇനത്തിൽ പെട്ട സ്കീ-ബേസ് ജമ്പിംഗ് പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞുപാളികളിൽ കൂടിയുള്ള സ്‌കീയിങ്ങും പാരച്യൂട്ട് ഉപയോഗിച്ചുകൊണ്ടുള്ള ബേസ് ജമ്പിങ്ങും സമന്വയിപ്പിക്കുന്നതാണ്. റെക്കോർഡ് സ്‌ഥാപിച്ചതിലൂടെ താൻ സ്വരൂപിച്ച കാശ് നേപ്പാളിലെ മനുഷ്യക്കടത്ത് പ്രശ്‌നത്തെ കുറിച്ച് ബോധവൽക്കരണം നടത്താൻ ഉപയോഗിക്കുമെന്ന് ബ്രെഗ്മാൻ കൂട്ടിച്ചേർത്തു.















