കൊൽക്കത്തയിലെ പ്രതിഷേധ സമരങ്ങൾക്കിടെ 42 ഡോക്ടർമാരെ സ്ഥലംമാറ്റി; വിമർശനം ശക്തമായതോടെ ഉത്തരവ് റദ്ദാക്കി ബംഗാളിലെ ആരോഗ്യ വകുപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്തയിലെ പ്രതിഷേധ സമരങ്ങൾക്കിടെ 42 ഡോക്ടർമാരെ സ്ഥലംമാറ്റി; വിമർശനം ശക്തമായതോടെ ഉത്തരവ് റദ്ദാക്കി ബംഗാളിലെ ആരോഗ്യ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 06:41 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരങ്ങൾക്കിടെ 42 ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി ബംഗാളിലെ ആരോഗ്യവകുപ്പ്. സ്ഥലം മാറ്റ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെയാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ ഈ ഡോക്ടർമാരുടെ സേവനം തുടരേണ്ടതുണ്ടെന്നും അതിനാൽ ട്രാൻസ്ഫർ ഓർഡറുകൾ റദ്ദാക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം അറിയിച്ചു. വിഷയത്തിൽ കൂടുതൽ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമോഷൻ നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഡോക്ടർമാരെ സ്ഥലം മാറ്റിയതെന്നും, രണ്ട് മാസം നീണ്ടു നിൽക്കുന്ന പ്രക്രിയയാണിതെന്നും നാരായൺ നിഗം പറയുന്നു. ആർജി കാർ മെഡിക്കൽ കോളേജിലെ പ്രതിഷേധങ്ങൾക്ക് മുൻപ് തന്നെ സ്ഥലം മാറ്റത്തിനുള്ള പ്രക്രിയ ആരംഭിച്ചിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. ” ബംഗാളിലെ പ്രമോഷൻ നടപടിക്രമങ്ങൾ വളരെ ദൈർഘ്യമേറിയ പ്രക്രിയയാണ്. രണ്ട് മാസം മുൻപ് തന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇത് പൂർത്തിയാക്കാനായത്. അതിനാലാണ് ഉത്തരവ് പ്രസിദ്ധീകരിക്കാൻ വൈകിയതെന്നും” നാരായൺ നിഗം അവകാശപ്പെട്ടു.

അതേസമയം ഡോക്ടർമാരെ സ്ഥലം മാറ്റിയതിനെതിരെയും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. പ്രതിഷേഝത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരെ ഭയപ്പെടുത്താനുള്ള നീക്കമാണ് മമതയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. പിന്നാലെ ബിജെപിയും മമത ബാനർജിക്കും സംസ്ഥാന സർക്കാരിനെതിരെയും വിമർശനവുമായി രംഗത്തെത്തി. സ്വന്തം സംസ്ഥാനത്തെ ഒരു വകുപ്പിൽ നിന്ന് ഉണ്ടാകുന്ന നീക്കങ്ങൾ മമത അറിഞ്ഞില്ലെന്ന വാദം ബാലിശമാണെന്നും, അങ്ങനെയെങ്കിൽ മമത രാജിവച്ച് പോവുകയാണ് വേണ്ടതെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു.

” ബംഗാളിലെ ആരോഗ്യ വകുപ്പ് ചെയ്തത് എന്താണെന്ന് അവർ നിങ്ങളെ അറിയിച്ചിട്ടില്ലെങ്കിൽ, ആരോഗ്യമന്ത്രി കൂടിയായ മമത ബാനർജി രാജിവച്ച് പോകണം. പ്രതിഷേധത്തിനിടെ ഏറ്റവും മികച്ച സേവനം നൽകുന്ന 40ലധികം ഡോക്ടർമാരെ സ്ഥലം മാറ്റിയത് മമതയുടെ കുടിലതന്ത്രമാണ്. നിയമവിരുദ്ധ മാർഗത്തിലൂടെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ല. നീതി ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് ജനരോഷം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ എന്നും” അമിത് മാളവ്യ വ്യക്തമാക്കി.

 

Tags: ProtestFEATURED2Bengal governmentBengal Health Department
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies