കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് എതിരായി നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരിക്ക് സിംഗിൾ ബഞ്ചിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ നിയമനടപടിയുമായി രഞ്ജിനി വ്യക്തമാക്കിയതോടെ റിപ്പോർട്ട് പുറത്ത് വരുന്നത് ഇനിയും വെകുമെന്നാണ് സൂചന.
രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിന് എതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത് റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി നൽകിയതിന് പിന്നാലെ റിപ്പോർട്ട് പുറത്ത് വിടുന്നത് സർക്കാർ തടഞ്ഞു.
നേരത്തെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞേ പുറത്തു വിടാവൂവെന്നും കോടതി നിർദേശിച്ചു. ഇതിനുപിന്നാലെയാണ് ഹർജിയുമായി നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.















