ലോകത്ത് ഖനനം ചെയ്തെടുത്ത ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല് തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ. കരോ ഖനിയിൽ നിന്ന് 2,492 കാരറ്റ് ഡയമണ്ടാണ് കണ്ടെത്തിയതെന്ന് കനേഡിയൻ വജ്ര ഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോർപറേഷൻ വ്യക്തമാക്കി.
കണ്ടെത്തിയ വജ്രക്കല്ലിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കൈത്തലത്തോളം വലുപ്പമുണ്ടെന്ന് പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. 120 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയേറെ വലുപ്പമുള്ള വജ്രം കണ്ടെത്തുന്നത്. നേരത്തെ 1905-ൽ ഖനനം ചെയ്ത 3,106 കാരറ്റാണ് ഏറ്റവും വലിയ വജ്രക്കല്ല്. ആ കള്ളിനൻ ഡയമണ്ട് ഇപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരത്തിന്റെ ഭാഗമാണ്.
ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉത്പാദകരാണ് ബോട്സ്വാന. 30 ശതമാനം ആഭ്യന്തര ഉത്പാദനവും 80 ശതമാനം കയറ്റുമതിയും ചെയ്യുന്നത് വജ്രമാണ്. 2019-ൽ കരോവേ ഖനിയിൽ നിന്ന് കണ്ടെത്തിയ 1,758 കാരറ്റ് സെവെലോ എന്ന വജ്രക്കല്ലാണ് ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ വജ്രക്കല്ല്.
എന്നാൽ ഗുണനിലവാരമുള്ള വജ്രങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഇതിന് കഴിഞ്ഞില്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 0.2 കാരറ്റ് വജ്രമാണ് ഒരു കാരറ്റ്.















