നടൻ തെറി വിളിച്ചത് 'പീഡന'മാക്കി; സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന് യൂണിവേഴ്സിറ്റി പുറത്താക്കി; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടൻ തെറി വിളിച്ചത് ‘പീഡന’മാക്കി; സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന് യൂണിവേഴ്സിറ്റി പുറത്താക്കി; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി വർഷങ്ങൾക്ക് മുൻപ് ഉന്നയിച്ച പീഡന ആരോപണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളും രേവതിയുടെ പശ്ചാത്തലവുമാണ് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രേവന്തി സമ്പത്ത് ചൈനയിൽ ഉന്നതപഠനത്തിന് പോയപ്പോൾ അവിടെയൊരു സഹപാഠിയുടെ ന​ഗ്നവീഡിയോ പകർത്തിയതിന് സർവകലാസാലയിൽ നിന്ന് പുറത്തായ വ്യക്തിയാണെന്ന് അഖിൽ മാരാർ ആരോപിച്ചു. കൂടാതെ 2021ൽ രേവതി സമ്പത്ത് പുറത്തുവിട്ട പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ അകപ്പെട്ട ടെലിവിഷൻ താരം ഷിജു അടക്കമുള്ളവർ നിരപരാധികളാണെന്നും അഖിൽ മാരാർ പറയുന്നു.

“2021ൽ രേവതി സമ്പത്ത് സമൂഹമാദ്ധ്യത്തിലൂടെ പുറത്തുവിട്ട പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ ഒരാളായിരുന്നു ഷിജു. അദ്ദേഹം ബി​ഗ്ബോസ് താരവും ടെലിവിഷൻ ആർട്ടിസ്റ്റുമാണ്. 12 പേരുടെ ലിസ്റ്റായിരുന്നു രേവതി സമ്പത്ത് പുറത്തുവിട്ടത്. അതിൽ ഷിജുവുമുണ്ടായിരുന്നു. ലിസ്റ്റ് പുറത്തുവിട്ടതിന് ശേഷം മൂന്ന് ദിവസത്തേക്ക് രേവതി സമ്പത്ത് നിശബ്ദത പാലിച്ചു. ഈ മൂന്ന് ദിവസത്തിനിടയിൽ ലിസ്റ്റിലുണ്ടായിരുന്ന പലരുടെയും ജീവിതം താറുമാറായി. 12 പേരിൽ ഒരാളുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. നടൻ ഷിജുവിന്റെ വീട്ടിലും വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടായി. ഷിജുവിന്റെ മക്കൾ ഉൾപ്പെടെ പ്രയാസത്തിലായി. നാലാം ദിവസം രേവതി സമ്പത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു.

തന്നെ ബലാത്സം​ഗം ചെയ്തവരല്ല ലിസ്റ്റിലുള്ളതെന്നും പല സാഹചര്യങ്ങളിലായി തനിക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും തന്നോട് അസഭ്യം പറയുകയും ചെയ്തവരാണ് ലിസ്റ്റിലെ ചിലർ എന്ന് രേവതി സമ്പത്ത് വ്യക്തമാക്കി.

രേവതി സമ്പത്തിനെ കാസ്റ്റ് ചെയ്ത ഒരു സിനിമയുടെ ​ഷൂട്ടിം​ഗ് ഭുവനേശ്വറിൽ നടക്കുന്നതിനിടെയായിരുന്നു നടൻ ഷിജുവിനെതിരെ ഉന്നയിച്ച ആരോപണത്തിന് ആധാരമായ പ്രശ്നമുണ്ടാകുന്നത്. വളരെ ചെറിയൊരു സിനിമയായിരുന്നതിനാൽ രേവതി സമ്പത്തിനും മറ്റ് ആർട്ടിസ്റ്റുകൾക്കും പരിമിതമായ താമസസൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. നടൻ ഷിജു അടക്കമുള്ളവരും രേവതി സമ്പത്തും താമസിച്ചിരുന്നത് സമാന സൗകര്യത്തിലുള്ള മുറികളിലായിരുന്നു. സിനിമയിലെ ഏറ്റവും സീനിയറായ ഒരു ആർട്ടിസ്റ്റിന് മാത്രമാണ് സ്റ്റാർ ഹോട്ടലിൽ സൗകര്യമൊരുക്കിയരുന്നത്.

അതേ ഹോട്ടലിൽ തന്നെ താമസം ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് രേവതി സമ്പത്ത് പ്രശ്നമുണ്ടാക്കി. ഇത് വലിയ തർക്കമായി മാറി. ഷൂട്ടിനെ ബാധിച്ചു. തുടർന്ന് ഇക്കാര്യം സംസാരിക്കാനായി രേവതിയെ ഷിജു സമീപിച്ചു. ചർച്ചകൾക്കൊടുവിൽ ഷിജുവിനോട് രേവതി ചോദിച്ചത് ഇതെല്ലാം പറയാൻ താൻ ആരാണെന്നായിരുന്നു. പ്രകോപിതനായ ഷിജു രേവതിയെ തെറി പറയുകയും ​ഗെറ്റ് ഔട്ട് അടിക്കുകയും ചെയ്തു. ഇതാണ് ഷിജുവിനെതിരായ “പീഡനാരോപണം”.

ഇത്തരത്തിലാണ് ഇവർ ഓരോ ആരോപണങ്ങൾ പീഡനത്തിന്റെ പേരിൽ ഉന്നയിക്കുന്നത് എങ്കിൽ അത് മോശം പ്രവണതയാണ്. സിനിമാ മേഖലയിൽ നീതി നിഷേധിക്കപ്പെടുന്ന, ലൈം​ഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും അവരുടെ പരാതികൾക്കും കളങ്കം സൃഷ്ടിക്കാനേ ഇത്തരം ആരോപണങ്ങൾ വഴിയൊരുക്കൂ. സിദ്ദിഖിനെതിരായ ആരോപണത്തിന്റെ വസ്തുത അറിയില്ല. സിദ്ദിഖ് ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ജയിലിൽ പോവുക തന്നെ വേണം. പക്ഷെ, പീഡിപ്പിച്ചെന്ന വാക്ക് അർത്ഥം അറിയാതെ പലയിടത്തും പ്രയോ​ഗിക്കുന്നത് ഒരുപാട് ജീവിതങ്ങൾ തകർക്കും”- അഖിൽ മാരാർ പറഞ്ഞു.

Tags: AKHIL MARARHema CommitteeRevathy Sampath
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies