കയ്യിൽ ദേശീയപതാക, നെഞ്ചിൽ ആത്മധൈര്യം; മമതബാനർജിയുടെ പോലീസിന്റെ ജലപീരങ്കിയെ നേരിട്ട വൈറൽ ബാബ ; ഹീറോയായി ബലറാം ബോസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യിൽ ദേശീയപതാക, നെഞ്ചിൽ ആത്മധൈര്യം; മമതബാനർജിയുടെ പോലീസിന്റെ ജലപീരങ്കിയെ നേരിട്ട വൈറൽ ബാബ ; ഹീറോയായി ബലറാം ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ ജി കാർ ആശുപത്രിയിലെ യുവ ഡോക്ടറുടെ ബലാത്സംഗ-കൊലപാതക സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാർത്ഥികൾ നടത്തിയ ‘നബന്ന അഭിജൻ’ റാലിയിൽ പങ്കെടുത്ത ഒരു വൃദ്ധന്റെ പ്രതിരോധം ഭാരതമാകെ ചർച്ചയാകുന്നു. ത്രിവർണ പതാകയും പിടിച്ച് നബന്ന അഭിജനിൽ പങ്കെടുത്ത ബലറാം ബോസ് എന്ന ജ്ഞാനവൃദ്ധന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചു കഴിഞ്ഞു. കൊൽക്കത്തയിൽ പ്രതിഷേധക്കാർക്ക് എതിരെ പോലീസിന്റെ പീരങ്കികളിൽ നിന്നുണ്ടായ ജലപ്രവാഹത്തിന് നേരെ കാവി വസ്ത്രം ധരിച്ച ഒരു താടിക്കാരൻ എഴുന്നേറ്റുനിന്നത് മമതാ ബാനർജിയുടെ ധിക്കാഭരണത്തിനെതിരായ സമരത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.

ഓഗസ്റ്റ് 27 ന്, പശ്ചിമ ബംഗാൾ ഗവൺമെൻ്റ് സെക്രട്ടേറിയറ്റിലെ നബന്നയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ മാർച്ച് ചെയ്തപ്പോൾ, 6,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ അതിന് ചുറ്റും മൂന്ന് വലയങ്ങളുള്ള പ്രതിരോധമാണ് സ്ഥാപിച്ചത്. ഇരുമ്പ്, അലുമിനിയം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ജലപീരങ്കികളും മറ്റ് കലാപനിയന്ത്രണ ഉപകരണങ്ങളും സ്ഥലത്ത് സജ്ജമാക്കുകയും ചെയ്തു.

‘നബന്ന അഭിജൻ’ പ്രതിഷേധത്തെ മമതയുടെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് ആക്രമിച്ചു. ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാർ കല്ലെറിയുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു, പ്രക്ഷോഭകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിൽ പോലീസ് തലങ്ങും വിലങ്ങും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടെയാണ് ദേശീയ പതാകയും പിടിച്ച് കാവി വസ്ത്രം ധരിച്ച സന്യാസി സമാനനനായ ഒരു മനുഷ്യൻ പോലീസ് വലയത്തിനു നേരെ നിർഭയം നടന്നടുത്തത്. അതീവ ശക്തിയിൽ ചീറ്റി തെറിച്ച ആ ജലപ്രവാഹത്തിന് ആ വൃദ്ധന്റെ പാദങ്ങളെ നിശ്ചലമാക്കാനുള്ള ശക്തി ഇല്ലായിരുന്നു.

ആ സാധു മനുഷ്യൻ മൂവർണ്ണക്കൊടിയും പിടിച്ച് പോലീസ് ഉദ്യോഗസ്ഥരോട് പ്രതിരോധ ദ്യോതകമായ ആംഗ്യം കാണിക്കുന്നത്, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരായ സമരവീര്യത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായി മാറി.

“ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ ഉയരുന്നു…”മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കാവി വസ്ത്രധാരിയായ ആ മനുഷ്യന്റെ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇങ്ങിനെ എഴുതി.

The people rise against tyranny… pic.twitter.com/DU3RGqF0GK

— Smriti Z Irani (@smritiirani) August 27, 2024

ഈ വീഡിയോ വൈറലായതിനെത്തുടർന്നു ദേശീയ പ്രാദേശിക മാദ്ധ്യമങ്ങൾ ഈ മനുഷ്യൻ ആരെന്നുള്ള അന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ പേര് ബലറാം ബോസ് എന്നാണെന്നു മാദ്ധ്യമങ്ങൾ കണ്ടെത്തി.

“ഈ പ്രസ്ഥാനം സംഘടിപ്പിച്ചത് വിദ്യാർത്ഥികളാണ്, എന്നാൽ എല്ലാ വീടുകളിൽ നിന്നും ഒരാൾ ഇതിൽ പങ്കെടുക്കണമെന്ന് പറഞ്ഞിരുന്നു. എന്റെ വീട്ടിലും സ്ത്രീകളുണ്ട്. അതുകൊണ്ട് അവരുടെ സുരക്ഷിതത്വത്തിൽ നാം ശ്രദ്ധിക്കണം. സമൂഹം ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിൽക്കുകയാണെങ്കിൽ, സ്ത്രീകൾ ബഹുമാനിക്കപ്പെടും. സ്ത്രീകളെ ബഹുമാനിക്കാത്തിടത്ത് ദേവന്മാരും ദേവന്മാരുമില്ല. ഞാൻ പ്രസ്ഥാനത്തിൽ പങ്കെടുത്തപ്പോൾ, നബന്നയിലേക്ക് (പശ്ചിമ ബംഗാൾ ഗവൺമെൻ്റിന്റെ താൽക്കാലിക സംസ്ഥാന സെക്രട്ടേറിയറ്റ്) നമ്മുടെ ശബ്ദംഎത്തിച്ചേരണമെന്ന് ഞാൻ വിശ്വസിച്ചു.”ബൽറാം ബോസ് പറഞ്ഞു.

‘ഞങ്ങൾക്ക് നീതി മാത്രമേ ആവശ്യമുള്ളൂ, മറ്റൊന്നുമല്ല’ ബൽറാം ബോസ് തുടർന്നു പറഞ്ഞു,

“ഞാൻ മരിക്കേണ്ടി വന്നാൽ ഞാൻ മരിക്കുമായിരുന്നു… സ്വേച്ഛാധിപത്യ വ്യവസ്ഥയിൽ പോലീസുകാർ പിന്തുടരുന്ന അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ അവരെ ഓർമ്മിപ്പിക്കുകയായിരുന്നു. കൈവിലങ്ങുകൾ ഉപേക്ഷിച്ച് നബണ്ണയിലേക്കുള്ള മാർച്ചിൽ ഞങ്ങളോടൊപ്പം ചേരാനും അല്ലെങ്കിൽ ഞങ്ങളെല്ലാവരും ഒലിച്ചുപോകുന്ന തരത്തിൽ ജലപീരങ്കി ഉപയോഗിക്കാനും ഞാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു… ഞാനൊരു സനാതനിയാണ്, ശിവഭക്തനാണ്… ഒരു രാഷ്‌ട്രീയ പാർട്ടിയും ഈ പ്രസ്ഥാനത്തെ സ്വാധീനിക്കുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യരുത്.എനിക്കത് വേണ്ട. ഞങ്ങൾക്ക് നീതി മാത്രമാണ് വേണ്ടത്, മറ്റൊന്നും ആവശ്യമില്ല.”‘പ്രതിവാദ് ഹോത്തെ രഹേംഗെ…’: ഇതിനകം വൈറൽ ബാബ എന്ന പേര് പതിഞ്ഞു കഴിഞ്ഞ ബലറാം ബോസ് മമത സർക്കാരിന് മുന്നറിയിപ്പ് നൽകി.

Tags: West bengal CMViral Baba
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies