ദിസ്പൂർ : ഈ വർഷം ഇതുവരെ 54 ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ . കരിംഗഞ്ച് ജില്ലയിൽ നിന്നാണ് 48 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന ബോംഗൈഗാവിൽ നിന്ന് 4 കേസുകളും , ഹഫ്‌ലോംഗ് ജിആർപി , ധുബ്രി ജില്ലയിൽ നിന്നായി ഓരോ ബംഗ്ലാദേശികളും പിടിയിലായി .
ഇവരിൽ 45 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു . ബംഗ്ലാദേശിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നുഴഞ്ഞുകയറ്റം വർധിക്കുമെന്നും ,അതിത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യന്ത്രി ഹിമന്ത ബിശ്വ ശർമ്മ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ, അനധികൃത കുടിയേറ്റത്തിനെതിരായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് തന്ത്രപരമായ നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആസാമിന്റെ അതിർത്തികൾ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തടയാനും തിരിച്ചയക്കാനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ ബോർഡർ ഔട്ട്‌പോസ്റ്റുകളുടെ അധികാരപരിധിയിലുള്ള അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗും നിരീക്ഷണവും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും സെൻസിറ്റീവ് പ്രദേശങ്ങളിൽ സുരക്ഷാ സേന 24 മണിക്കൂറും ജാഗ്രത പുലർത്തുന്നുണ്ട് .ഡ്രോണുകളും നൈറ്റ് വിഷൻ ഉപകരണങ്ങളും പോലുള്ള വിപുലീകരിച്ച നിരീക്ഷണ സാങ്കേതികവിദ്യയും അതിർത്തിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.















