തൃശൂർ : 14 വയസ്സുകാരനെ പീഡിപ്പിച്ച മുൻ മദ്രസ അധ്യാപകന് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസ് നടക്കുന്നതിനിടെ പീഡനത്തിനിരയായ കുട്ടിയും , കുടുംബവും കൂറ് മാറിയെങ്കിലും തെളിവുകളുടെ ശക്തമായ പിൻബലത്തോടെയാണ് ജഡ്ജി അൻ യാസ് തയ്യിൽ വിധി പറഞ്ഞത് .
മുൻപ് പള്ളിയിലെ മത പഠന അധ്യാപകനായിരുന്ന നജ്മുദ്ദീൻ ആ ബന്ധത്തിന്‍റെ പേരിൽ കുട്ടി ഇപ്പോൾ മതപഠനം നടത്തുന്ന സ്ഥലത്തെത്തുകയായിരുന്നു . മാർച്ച് 19നും ഏപ്രിൽ 16നും ഇടയ്‌ക്കുള്ള ദിവസങ്ങളിൽ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ് .
ആദ്യത്തെ വിസ്താരത്തിനു ശേഷമാണ് കുട്ടിയും,കുടുംബവും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു.പിഴയടക്കാത്ത പക്ഷം 2 വർഷവും 2 മാസവും അധികം തടവ് അനുഭവിക്കണം















