47 കാരനായ ബ്രയാൻ ജോൺസൺ ഒരു ‘ടെക് സംരംഭകനും കോടീശ്വരനുമാണ്’. 2013-ൽ, അദ്ദേഹം തന്റെ കമ്പനി 800 മില്യൺ ഡോളറിന് വിറ്റു. പിന്നീട് വർഷങ്ങളോളം ഇദ്ദേഹത്തെ കുറിച്ച് പുറംലോകത്തിന് കാര്യമായ അറിവുണ്ടായില്ല. അടുത്തിടെയാണ് ദീർഘായുസ്സിനായുള്ള അന്വേഷണത്തിന് വേണ്ടിയാണ് കമ്പനി വിറ്റതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. താൻ മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന് വേണ്ടിയുള്ള പ്രത്യേക ജീവിതക്രമം പിന്തുടരുകയാണെന്നും ബ്രയാൻ പറഞ്ഞു.
ഇനി ബ്രയാന്റെ ദിനചര്യ നോക്കാം. എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് ഉണരും, ശരീര താപനില പരിശോധിച്ച് യുവി തെറാപ്പിക്ക് വിധേയനാകും. ദിവസം ആരംഭിക്കുന്നത് സപ്ലിമെൻ്റുകളോടെയാണ്. ഓരോ ദിവസവും ഏകദേശം 100 സപ്ലിമെൻറുകൾ കഴിക്കും. വീഗൻ ഡയറ്റ് പിന്തുടരുന്ന അദ്ദേഹം കൃത്യമായി വ്യായാമവും ചെയ്യും. പ്രതിവർഷം ഏകദേശം 2 ദശലക്ഷം ഡോളറാണ് ബ്രയാന്റെ ജീവിത ചെലവ്. ഇതിൽ ബ്രയാൻ കഴിക്കുന്ന സപ്ലീമെന്റാണ് റാപാമൈസിൻ. 13 ഗ്രാം റാപാമൈസിനാണ് ബ്രായാൻ കഴിക്കുന്നത്. ‘ദീർഘായുസ് പ്രേമികളും’ ഇഷ്ട ഗുളികയായ റാപാമെസിനെ കുറിച്ച് അറിയാം.
Taking 13 mg of Rapamycin today with my Super Veggie and 2 Tbsp (30 mL) of extra virgin olive oil.
I take it because Rapamycin+Metformin ranks 10th best performing lifespan study. It raised median and 90th %ile wild type mouse lifespan by over 20% in both genders.
Pairing… pic.twitter.com/bGxlXJYE4n
— Bryan Johnson /dd (@bryan_johnson) January 30, 2024
ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന് രൂപപ്പെടുത്തിയ ഔഷധമാണ് റാപാമൈസിൻ. ഇതിന് സസ്തനികളുടെ ആയുസ്സ് നീട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. വാര്‍ധക്യത്തെ കീഴടക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുവടുവെയ്പ്പായേക്കാം ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു.

‘റാപാമൈസിന്‍’ (rapamycin) എന്ന ഔഷധത്തിന്റെ സഹായത്തോടെ എലികളുടെ ആയുസ്സ് നീട്ടാന്‍ കഴിഞ്ഞതായി ‘നേച്ചര്‍’ ഗവേഷണ വാരിക പറയുന്നു. പ്രായമേറിയ എലികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ ആയുസ്സ് 38 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

1970-കളിലാണ് റാപാമൈസിന്‍ എന്ന പ്രകൃതിദത്ത രാസവസ്തു ഈസ്റ്റര്‍ ദ്വീപിലെ മണ്ണില്‍നിന്ന് വേര്‍തിരിച്ചെടുത്തത്. ‘സ്റ്റെപ്‌ടോമൈസസ് ഹൈഗ്രോസ്‌കോപിക്കസ്’ എന്ന ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന ഈ രാസപദാര്‍ഥം പൂപ്പല്‍ബാധയ്‌ക്കെതിരെയും ശരീരപ്രതിരോധത്തെ അമര്‍ച്ച ചെയ്യാനും നിലവില്‍ ഉപയോഗിക്കുന്ന ഔഷധമാണ്. അമേരിക്കയിലെ ‘ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍’ (എഫ്.ഡി.എ) അതിന് അനുമതിയും നല്‍കിയിട്ടുണ്ട്. വൃക്കമാറ്റിവെയ്‌ക്കല്‍ പോലുള്ള ഘട്ടങ്ങളില്‍, മാറ്റിവെച്ച അവയവത്തെ ശരീരം തിരസ്‌ക്കരിക്കുന്നത് തടയാനാണ് ഇത് മുഖ്യമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഈ രാസവസ്തുവിന്റെ അര്‍ബുദ പ്രതിരോധശേഷിയെക്കുറിച്ചും പഠനം നടന്നുവരികയാണ്. അതിനിടെയാണ്, ഇതിന് ആയുസ്സ് നീട്ടാനും ശേഷിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
പാശ്ചാത്യ ലോകത്ത് റാപാമെസിൻ അതിവേഗം പ്രചാരം നേടുന്ന മരുന്നാണെങ്കിൽ പല ഡോക്ടർമാരും വിരുദ്ധ അഭിപ്രായവും പങ്കുവെക്കുന്നുണ്ട്. വാർദ്ധക്യം തടയാൻ ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശവാദങ്ങളുണ്ടെങ്കിലും, വലിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹൈദരാബാദിലെ സിറ്റിസൺസ് ഹോസ്പിറ്റലിലെ ഇൻ്റണൽ & ജനറൽ മെഡിസിൻ ഫിസിഷ്യൻ ഡോ. പാപ്പാറാവു നടക്കുദുരു പറയുന്നു














