എംപിയെ കാണാൻ വയനാടുകാർ ഫ്‌ളൈറ്റ് പിടിച്ചു പോകണ്ട; വയനാടിന്റെ മകളായി നവ്യ ഹരിദാസ്; ഐടി പ്രൊഫഷനിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ യുവനേതാവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംപിയെ കാണാൻ വയനാടുകാർ ഫ്‌ളൈറ്റ് പിടിച്ചു പോകണ്ട; വയനാടിന്റെ മകളായി നവ്യ ഹരിദാസ്; ഐടി പ്രൊഫഷനിൽ നിന്ന് രാഷ്‌ട്രീയത്തിലെത്തിയ യുവനേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 07:08 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: രാഷ്‌ട്രീയം നവ്യ ഹരിദാസ് കണ്ടും കേട്ടും പഠിച്ചതാണ്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പോരാടി പഠിച്ച പാഠങ്ങൾ. 2015 ൽ കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയപ്പോൾ കുണ്ടും കുഴിയുമായ റോഡുകളും വെളിച്ചം കാണാത്ത വൈദ്യുത പോസ്റ്റുകളുമൊക്കെയായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത്.

എന്നാൽ ഒരു വാർഡ് കൗൺസിലർ ആദ്യം മെച്ചപ്പെടുത്തേണ്ടത് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാണെന്ന് നവ്യ തിരിച്ചറിഞ്ഞു. സ്ഥാനാർത്ഥിക്ക് രാഷ്‌ട്രീയ പരിചയമില്ലെങ്കിലും വാർഡിലെ സാധാരണക്കാരുടെ ദുരിതം മനസിലാക്കുന്നുണ്ടെന്ന് ജനങ്ങളും തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആ അവസരം അവർ നവ്യയ്‌ക്ക് നൽകി. അവിടെ നിന്ന് നവ്യ തുടങ്ങുകയായിരുന്നു. 40 വർഷത്തിലേറെയായി ടാറിംഗ് കാണാതെ കിടന്ന റോഡ് പോലും നവ്യയുടെ ഇടപെടലിൽ പുതുമോടിയണിഞ്ഞു.

വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന റോഡുകളും ഫുട്പാത്തുകളും നവീകരിച്ചു. രണ്ട് ദിവസം മഴ പെയ്താൽ വെള്ളക്കെട്ട് നിറയുന്ന റോഡുകളിൽ ഡ്രെയ്നേജ് സംവിധാനമൊരുക്കി. ഇരുട്ടിലായിരുന്ന വൈദ്യുത പോസ്റ്റുകളിൽ എൽഇഡി ലൈറ്റുകൾ തെളിഞ്ഞു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുൾപ്പെടെ എല്ലാ സാദ്ധ്യതകളും വാർഡിന്റെ വികസനത്തിന് നവ്യ പ്രയോജനപ്പെടുത്തി. അങ്ങനെ അവഗണിക്കപ്പെട്ടുകിടന്ന കാരാപ്പറമ്പ് വികസനത്തിന്റെ മേലങ്കിയണിഞ്ഞപ്പോൾ നാടിന്റെ മുഖച്ഛായ മാറി. അതിനുളള സമ്മാനമായിരുന്നു 2020 ൽ ജനങ്ങൾ നവ്യയ്‌ക്ക് നൽകിയ തുടർവിജയം.

വികസനത്തിൽ മാത്രമല്ല, കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ഉൾപ്പെടെയുളള സർക്കാർ ഓഫീസുകളിൽ നാട്ടുകാരുടെ ആവശ്യങ്ങളുമായി നവ്യ ഏത് സമയത്തും ഓടിയെത്തും. കുടിവെളളപ്രശ്‌നത്തിലും വാർഡിലെ വെളിച്ചം മുടക്കുന്നതിലുമൊക്കെ ജനങ്ങൾക്കൊപ്പം നവ്യ പ്രതിഷേധിച്ചു. അങ്ങനെ നവ്യ കാരാപ്പറമ്പിലെ ജനങ്ങൾക്ക് ഏത് ആവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന സഹോദരിയും മകളുമൊക്കെയായി മാറി.

ഹൈദരാബാദിലെ എച്ച്എസ്ബിസിയിലെ ജോലി രാജിവെച്ചാണ് നവ്യ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. 2007 ൽ ബിടെക് പൂർത്തിയാക്കിയ നവ്യ, 3 വർഷം ഹൈദരാബാദ് എച്ച്എസ്ബിസിയിൽ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു. ഇതിന് ശേഷം സിംഗപ്പൂരിലും രണ്ട് വർഷം ജോലി ചെയ്തു. ഒരു വർഷത്തേക്ക് നാട്ടിലെത്തിയ ഇടവേളയിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് അങ്കം. പിന്നീട് ജീവിതം ജനസേവനത്തിനായി മാറ്റിവക്കാൻ തീരുമാനിച്ചു. ഹൈദരബാദിലും സിംഗപ്പൂരിലുമൊക്കെ നേരിട്ട് കണ്ട വികസനവും ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരവുമൊക്കെ സ്വന്തം നാട്ടിലേക്കും കൊണ്ടുവരാനായിരുന്നു നവ്യയുടെ ശ്രമം.

രണ്ടാം തവണ കോഴിക്കോട് കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയായിട്ടാണ് നവ്യയെ ബിജെപി ഉയർത്തിക്കാട്ടിയത്. 2021 ൽ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. ശക്തമായ ത്രികോണ മത്സരത്തിൽ 20.84 ശതമാനം വോട്ട് നേടി. അവിടെ നിന്ന് വയനാട്ടിലേക്ക് എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയായി ചുരം കയറുമ്പോൾ എതിരാളികൾക്ക് ഒന്നുറപ്പിക്കാം. അവരോട് പടവെട്ടുന്നത് നിസാരക്കാരിയായ ഒരു പെൺകുട്ടിയല്ല. രാഷ്‌ട്രീയം ജനസേവനമായി കണ്ട് അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന യുവനേതാവാണ്.

രാഹുൽ വയനാടിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് നവ്യ പറയുന്നത്. ഒപ്പം ഉണ്ടാകുമെന്ന് അവിടുത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയ ശേഷം റായ്ബറേലിയിൽ വിജയിച്ചപ്പോൾ വയനാടിനെ ഉപേക്ഷിച്ചു. അതിന് ശേഷം വയനാടിനെ കുടുംബ മണ്ഡലമാക്കി മാറ്റാനാണ് നീക്കമെന്നും നവ്യ ആരോപിക്കുന്നു. നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് സിപിഎം എന്നും നവ്യ ചൂണ്ടിക്കാട്ടുന്നു. അവരുടെ പാർട്ടിയെ തന്നെ വലിച്ചുകീറിയെടുക്കുന്ന സ്ഥിതിയാണ്. രണ്ട് പാർട്ടിയിലെയും വിശ്വാസ്യത ജനങ്ങൾക്ക് നഷ്ടമായി. മറ്റെവിടെയും രാഹുലിന് കഴിഞ്ഞ തവണ അവസരം കിട്ടാത്തതുകൊണ്ടാണ് വയനാട്ടിൽ നിന്നത്. ഇത്തവണ മറ്റൊരിടത്ത് അവസരം ലഭിച്ചപ്പോൾ വയനാടിനെ ഉപേക്ഷിച്ചു. രാഹുലിന് ഒരു ചോയ്‌സ് മാത്രമാണ് വയനാട് മണ്ഡലമെന്നും നവ്യ വിമർശിക്കുന്നു.

തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജിൽ നിന്നാണ് നവ്യ ബിടെക് ബിരുദം നേടിയത്. ബാലഗോകുലത്തിലൂടെ പൊതുപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. കാരപ്പറമ്പ് ഝാൻസി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.

ഭർത്താവ് ശോഭിൻ ശ്യാം സിംഗപ്പൂരിൽ മറൈൻ എഞ്ചിനീയറാണ്. മക്കളായ സ്വാതിക് ശോഭിൻ (ഒമ്പതാം ക്ലാസ്), ഇഷാന ശോഭിൻ (മൂന്നാം ക്ലാസ്) എന്നിവർ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. കാരപ്പറമ്പ് തുളുവത്ത് ഹരിദാസന്റെയും ശകുന്തളയുടെയും രണ്ടാമത്തെ മകളാണ്.

Tags: bjp keralamNDA KeralamNAVYA HARIDASWayanad NDA CandidateWayanad Electionനവ്യ ഹരിദാസ്കാരപ്പറമ്പ്
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies