2022 ലാണ് നടി മഹിമാ ചൗധരിക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. അസുഖ വിവരം മാതാപിതാക്കളോട് മറച്ചുവെച്ചിരുന്ന് മഹിമ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് താൻ വിവരം മറിച്ചുവെച്ചതെന്ന് അടുത്തിടെയാണ് മഹിമ വെളിപ്പെടുത്തിയത്.
” ലോക്ക്ഡൗൺ കാലത്ത് അമ്മ പാർക്കിൻസൺസും ശ്വാസകോശ അണുബാധയും കാരണം ബുദ്ധിമുട്ടുകയായിരുന്നു. അതേ സമയത്താണ് അച്ഛൻ ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിലായത്. പിന്നാലെയാണ് സ്തനാർബുദം കണ്ടെത്തിയത്. രണ്ടുപേരുടെയും ആരോഗ്യം മോശമായതിനാൽ എന്റെ രോഗവിവരം പറഞ്ഞില്ല. ചികിത്സ കാലത്ത് മുടികൊഴിയുമ്പോൾ അവർ സംശയിക്കുമെന്ന് പേടിച്ച് മൊട്ടയടിക്കാൻ ഞാൻ തീരുമാനിച്ചു. അച്ഛന്റെ അനുവാദത്തോടെ തന്നെ മൊട്ടയടിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷവും മുടി വളരാത്തിൽ അദ്ദേഹത്തിന് സംശയം തോന്നി. അച്ഛൻ ഇക്കാര്യം ആശുപത്രിയിലെ നേഴ്സുമാരോട് ചോദിക്കുകയും ചെയ്തു. എന്നാൽ നഴ്‌സുമാർ ആ സാഹചര്യം നന്നായി കൈകാര്യം ചെയ്തു.
ക്യാൻസറും കീമോതെറാപ്പിയും തന്റെ ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിച്ചു. യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തീരുമാനിച്ചു. എനിക്ക് മരിക്കാൻ ആഗ്രഹമില്ലെന്നും എന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്യാനും ഡോക്ടറോട് പറഞ്ഞുവെന്നും മഹിമ വെളിപ്പെടുത്തി. പിന്നീട് നടൻ അനുപം ഖേറിന്റെ വൈകാരിക വീഡിയോയിലൂടെ തന്റെ അസുഖവിവരം സ്വന്തം മാതാപിതാക്കള്‍ അറിഞ്ഞതെന്നും മഹിമ പറഞ്ഞു.















