തിരുപ്പതി: വിമാനങ്ങൾക്കും ഹോട്ടലുകൾക്കും പിന്നാലെ ക്ഷേത്രങ്ങൾക്കും ബോംബ് ഭീഷണി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ പ്രമുഖ ക്ഷേത്രമായ ഇസ്കോൺ ക്ഷേത്രത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് സന്ദേശമെത്തിയത്.
പാകിസ്താനിലെ ഐഎസ്ഐ ക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും സന്ദേശം വ്യാജമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുപ്പതിയിൽ പ്രമുഖ ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ലഹരിക്കേസിൽ എൻസിബി അറസ്റ്റ് ചെയ്ത ഡിഎംകെ പ്രവർത്തകൻ ജാഫർ സാദിഖിന്റെ പേരിലായിരുന്നു സന്ദേശം. പിന്നാലെ നടത്തിയ പരിശോധനയിലിൽ സന്ദേശം വ്യാജമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.















