"എന്തുകൊണ്ട് നമ്മൾ തോറ്റു?" 5 കാരണങ്ങൾ; കമലയോട് 'നോ' പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“എന്തുകൊണ്ട് നമ്മൾ തോറ്റു?” 5 കാരണങ്ങൾ; കമലയോട് ‘നോ’ പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോ​ഗം ഇപ്പോഴും അമേരിക്കയ്‌ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് നമ്മൾ തോറ്റു? എന്ന ചോദ്യത്തിന് ഡെമോക്രാറ്റുകൾ ഉത്തരം തേടേണ്ട സമയമാണിത്. എന്തുകൊണ്ട് കമലയെ പ്രസിഡന്റാക്കാൻ ജനം തയ്യാറായില്ല, ഡെമോക്രാറ്റിക് പാർട്ടിക്ക് എവിടെയാണ് പിഴച്ചത്? ഭരണവിരുദ്ധവികാരം തിരിച്ചടിയായോ? ഒരു വനിതാ പ്രസിഡന്റിനെ സ്വീകരിക്കാൻ ഇനിയും അമേരിക്കൻ ജനത തയ്യാറല്ലെന്നാണോ? കമലാ ഹാരിസിന്റെ തോൽവിക്ക് ഇടയാക്കിയെന്ന് കരുതുന്ന 5 കാര്യങ്ങൾ നോക്കാം..

ഒന്ന്,
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ നോമിനേഷൻ വരുന്നത് അൽപം വൈകിയാണ്. നിലവിലെ പ്രസിഡന്റ് ബൈഡനെ തന്നെയായിരുന്നു ഡെമോക്രാറ്റുകൾ ആദ്യം ഉയർത്തിക്കാട്ടിയത്. ബൈഡന്റെ നാക്കുപിഴകളും അസ്വാഭാവികത നിറഞ്ഞ പെരുമാറ്റവും ഡിബേറ്റുകളിൽ പിന്നാക്കം പോയതുമെല്ലാം കമലാ ഹാരിസിലേക്ക് വഴിതെളിച്ചു. സാധാരണരീതിയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് പാർട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയിലൂടെയാണ്. എന്നാൽ കമല എത്തിയത് നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചതോടെ ആയിരുന്നു. അവർ പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം. ഏറ്റവും ജനപ്രീതി നേടിയ വൈസ് പ്രസിഡൻ്റാണെന്ന അഭിപ്രായവും അമേരിക്കൻ ജനതയ്‌ക്കുണ്ടായിരുന്നില്ല.

രണ്ട്,
ജോ ബൈഡൻ ഭരണകൂടത്തിനെതിരെ കനത്ത വിമർശനം ഉയർന്നപ്പോഴും സർക്കാരിനൊപ്പം ചേർന്നുനിന്നവളാണ് കമല ഹാരിസ്. അമേരിക്കയിലെ അഭിപ്രായ സർവേകൾ പ്രകാരം ബൈഡന് വെറും 15 ശതമാനം മാത്രമായിരുന്നു അപ്രൂവൽ റേറ്റിം​ഗ് ലഭിച്ചിരുന്നത്. 36 ശതമാനം പേരും അമേരിക്കയുടെ പോക്ക് തെറ്റായ ദിശയിലാണെന്ന് വിശ്വസിച്ചവരായിരുന്നു.

മൂന്ന്,
അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടെന്നും അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് കഴിവുകെട്ടവളാണെന്നും (“failed border tsar”) ട്രംപ് ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളെ അതിജീവിക്കാൻ നിലപാടുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ കമലയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

നാല്,
പരമ്പരാ​ഗത ഡെമോക്രാറ്റ് വോട്ടർമാരായ ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാരെ പോലെയുള്ളവരെ ആകർഷിക്കാൻ കമലാ ഹാരിസിന് കഴിഞ്ഞില്ല. അതുപോലെ അറബ് അമേരിക്കൻ ജനതയേയും ബോധ്യപ്പെടുത്തുന്നതിൽ കമല പരാജയപ്പെട്ടു. പ്രത്യേകിച്ച് മിഷിഗണിൽ. അവിടെ പാലസ്തീനികൾക്ക് ആശ്വാസം പകരാൻ എന്നവിധത്തിൽ എത്തി ചില പ്രചാരണങ്ങളിൽ പങ്കെടുത്ത കമല, പെൻസിൽവാനിയയിൽ ഇസ്രായേലിനെ പിന്തുണച്ചും രം​ഗത്തെത്തിയിരുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങളെ ചിന്തിപ്പിച്ചു.

അഞ്ച്,
ട്രംപ് ജയിച്ചാൽ ജനാധിപത്യം തകരുമെന്ന തരത്തിൽ ഡെമോക്രാറ്റുകൾ നടത്തിയ വിവരണങ്ങളിൽ വോട്ടർമാർ ആകർഷിക്കപ്പെട്ടില്ല.

എല്ലാതിനുമുപരിയായി ഒരു സ്ത്രീയെ അമേരിക്കൻ പ്രസിഡന്റായി സ്വീകരിക്കാൻ ഇതുവരെയും യുഎസ് തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ. ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്ന് അമേരിക്കയുടേതാണ്. അതിന്റെ കമാൻഡർ ഇൻ ചീഫായി കമലയെ കാണാൻ യുഎസ് ജനത തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനം കൂടാതെ സഭയും സെനറ്റും നഷ്ടപ്പെട്ട ഡെമോക്രാറ്റുകൾ 2024ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് ആഴത്തിൽ പഠനം നടത്തുകതന്നെ വേണ്ടിവരും.

Tags: kamala harrisUS President electionUS Election 2024
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies