കൊണെക്രി:പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിൽ ഫുട്‌ബോള്‍ മത്സരത്തിനിടെ രണ്ടു ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. മരണസംഖ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളും ആശുപത്രി വരാന്തകളും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍. ഇരു ടീമുകളുടെയും ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെ തുടങ്ങിയ അക്രമങ്ങള്‍ തുടര്‍ന്ന് തെരുവിലേയ്‌ക്കും വ്യാപിച്ചു. അക്രമികള്‍ എസെരെകോരെയിലെ പൊലീസ് സ്റ്റേഷന് തീയിട്ടു.
നിലവിലുണ്ടായിരുന്ന ഭരണകൂടത്തെ അട്ടിമറിച്ച് 2021-ല്‍ ഭരണം ഇപ്പോഴത്തെ പ്രസിഡന്റ് ദൗംബൗയ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമിത്തിലാണ്. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നു . ഇങ്ങിനെയുള്ള ഒരു മത്സരത്തിനിടെയായിരുന്നു ദുരന്തം.