രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 03:03 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് തല്‍ക്കാലം ആശ്വാസം. രാജിവെക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഫിഫ ഭരണസമിതി ഇന്‍ഫാന്റിനോയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, വിവാദമായ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതിയില്‍ സംഭവിച്ച ‘പിഴവുകള്‍ക്ക്’ ഇന്‍ഫാന്റിനോ ഔദ്യോഗികമായി മാപ്പുപറയുകയും ചെയ്തു.

മൊറോക്കോയില്‍ ഏഴ് മണിക്കൂര്‍ നീണ്ട അടിയന്തര യോഗത്തിനൊടുവിലാണ് ഫിഫയുടെ നിര്‍ണായക പ്രഖ്യാപനം. സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോം ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ ഇന്‍ഫാന്റിനോയില്‍ പൂര്‍ണ വിശ്വാസം ആവര്‍ത്തിച്ചതായി ഫിഫ അറിയിച്ചു. ലോകകപ്പിന്റെ വാണിജ്യ സ്ഥാപനത്തില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നിര്‍ദേശം ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയാണ് ഫിഫ മുന്നോട്ടുവെച്ചത്. കൂടാതെ, നിര്‍ദേശത്തെ പിന്തുണയ്‌ക്കാന്‍ വളരെ കുറഞ്ഞ സമയപരിധിയും വന്‍ സാമ്പത്തിക പ്രോത്സാഹനവും വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ദേശീയ അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഇന്‍ഫാന്റിനോയും സെക്രട്ടറി ജനറല്‍ ഗ്രാഫ്‌സ്‌ട്രോമും പദ്ധതിയിലെ പിഴവുകള്‍ക്ക് ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. വിവാദത്തിന് പിന്നാലെ ഫിഫ പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ സംഘടനയുടെ വിശ്വാസ്യതയും ഭരണനടപടികളും ചോദ്യം ചെയ്യുന്ന ആക്രമണങ്ങള്‍ ഇനി സഹിക്കില്ലെന്നും ഫിഫയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ദേശീയ അസോസിയേഷനുകള്‍ക്ക് തങ്ങളെ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയെന്ന തോന്നല്‍ ഉണ്ടായത് ഖേദകരമാണെന്നും, കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച സംഭവിച്ചതായും ഫിഫ സമ്മതിച്ചു. മാധ്യമങ്ങളിലേക്ക് വിവരങ്ങള്‍ ചോര്‍ന്ന ശേഷവും ചില പിഴവുകള്‍ ഉണ്ടായതായി സംഘടന അംഗീകരിച്ചു. വിവാദവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കാന്‍ ആഭ്യന്തര അവലോകനം നടത്തുമെന്ന് ഫിഫ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ഫിഫ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.

Tags: FIFAGIANNI INFANTINOapologises for 'mistakes'
Share
Tweet
SendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

Latest News

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗല്ലെയില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies