ലണ്ടന്‍: ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്നവരെ ഏഷ്യൻ ഗ്യാങ്ങെന്ന് വിളക്കരുതെന്നും അത് പാകിസ്ഥാനിലെ ഗ്യാങ്ങുകളാണെന്നുമുള്ള ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നത് വര്‍ധിച്ചതോടെയാണ് ഈ വിഷയം ചര്‍ച്ചയായിരിക്കുന്നത്.പാകിസ്ഥാനി മുസ്ലിങ്ങളുടെ ഗ്യാങ്ങുകളാണ് ചെറിയ പെണ്‍കുട്ടികളെ മയക്കമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വില്‍പ്പന നടത്തുന്നത്. പെണ്‍കുട്ടികളെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കുക വഴി വന്‍തുകയാണ് ഇവര്‍ വാരിക്കൂട്ടുന്നത്.
ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ബാലകപീഢനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിന് പിന്നില്‍ ഏഷ്യയിലെ സംഘങ്ങളാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പീഢകരെ ഏഷ്യയില്‍ വളരുന്ന സംഘങ്ങള്‍ എന്ന് വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ പ്രതിഷേധം ശക്തമാക്കി. ബ്രിട്ടനിലെ കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഏഷ്യക്കാര്‍ എന്ന സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും ബാലപീഢകര്‍ പാകിസ്ഥാന്‍കാരാണെന്നും ഇന്ത്യക്കാർ വസ്തുതകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തി.
ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ ഏഷ്യയിലെ ഗ്യാങ്ങെന്ന് വിളക്കരുതെന്നും അത് പാകിസ്ഥാനിലെ ഗ്യാങ്ങുകളാണെന്നുമുള്ള ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി . നേരത്തെ പീഡക സംഘങ്ങൾ ഏഷ്യക്കാരല്ലെന്നും അവർ പാകിസ്ഥാനികൾ മാത്രമാണെന്നുമുള്ള ശിവസേന എംപി പ്രിയങ്ക ചാതുർ വേദിയുടെ ട്വീറ്റിനെ ഇലോണ്‍ മസ്ക്ക് പിന്തുണച്ചിരുന്നു.
ലോകത്തിലെ അതിസമ്പന്നനായ ഇലോണ്‍ മസ്കും പാകിസ്ഥാന്‍ ഗ്യാങ്ങുകളാണ് ഇംഗ്ലണ്ടില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്ന വാദം ഉയര്‍ത്തുന്ന വ്യക്തിയാണ്.















