തിരുവനന്തപുരം : കഠിനംകുളത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകിയെ തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു കൊലപാതകി. എറണാകുളം ചെല്ലാനം സ്വദേശി ജോൺസൺ ഔസേപ്പ് ആണ് ഈ സുഹൃത്ത് എന്ന് തിരിച്ചറിഞ്ഞു.
ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ജോൺസനൊപ്പം പോകാത്തതിനാലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ജോൺസൺ ഔസേപ്പ് പെരുമാതുറയിൽ ഒരാഴ്ചയോളം വീടു വാടകയ്‌ക്ക് എടുത്ത് താമസിച്ചു.ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന ലഭിച്ചു. ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
ഇന്നലെ കൃത്യം നിര്‍വഹിച്ച ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
നാലാം ക്ലാസില്‍ പഠിക്കുന്ന മകൻ സ്‌കൂളിലേക്കു പോയ ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. മതിൽ ചാടിയാണ് ജോൺസൺ വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം.















