തൃശൂർ: സിഎംആർഎൽ മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ് സിപിഎമ്മിന്റെയും പിണറായി വിജയൻ്റേയും കരണത്തേറ്റ അടിയെന്ന് വി മുരളീധരൻ എംഎൽഎ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകലാണ് അറസ്റ്റിലായത്. സഖാക്കൾക്കെതിരെ കേസെടുക്കാൻ പൊലീസിന് ധൈര്യമില്ല. മുതിർന്ന നേതാക്കളുടെ കാവലിലാണ് തിരുവനന്തപുരത്തെ അക്രമങ്ങൾ നടന്നത്. അന്വേഷണം തടസപ്പെടുത്താൻ സിപിഎം നടത്തിയ ശ്രമങ്ങളിൽ മാപ്പ് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. സുപ്രീം കോടതി അപ്പീൽ പോകാൻ ഉത്തരവ് രണ്ടാഴ്ചത്തേക്ക് മരവിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഇതോടെ കേസിൽ ഇ.ഡിക്ക് ശക്തമായി അന്വേഷണം തുടരാം. അന്വേഷണം തുടരാമെന്ന കോടതി ഉത്തരവ് വന്നതിനാൽ തന്നെ തുടർനടപടികൾ വേഗത്തിലാക്കാനാകും ഇ.ഡിയുടെ നീക്കം. കേസിൽ വീണ ടി.യെ ചേദ്യം ചെയ്യാനായി സമൻസ് അയക്കൽ അടക്കമുള്ള നടപടികളിലേക്ക് ഏജൻസി കടന്നേക്കും.















