ചെന്നൈ: തെറ്റായ ഒടിപി പറഞ്ഞു കൊടുത്തതിന് പിതാവ് വഴക്കുപറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹ്യ ചെയ്തു. തമിഴ്നാട് വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് ജീവനൊടുക്കിയത്.
നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. ഒബിസി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ പിതാവ് സർക്കാർ ഓഫീസിൽ പോയിരുന്നു. ഇതിനിടെ
കുട്ടിയോട് ഫോണിൽ വന്ന ഒടിപി പറഞ്ഞുതരാൻ പിതാവ് ആവശ്യപ്പെട്ടു. രണ്ട് തവണ പറഞ്ഞ ഒടിപിയും തെറ്റിയതോടെ അപേക്ഷ നിരസിച്ചു.
കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞെങ്കിലും, വീട്ടിൽ തിരിച്ചെത്തിയ പിതാവ് മകളെ ശകാരിച്ചു. ഇതിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം.















