ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം.
ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് സോഷ്യൽ മീഡിയയലൂടെ പുറത്തുവന്നത്.
ദത്തഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ക്ഷേത്രം. അലി മുഹമ്മദെന്നയാളാണ് ക്ഷേത്രത്തിൽ കയറി നിസ്കരിച്ചത്. വീഡിയോ പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകൾ പരാതിയുമായി രംഗത്തുവരികെയായിരുന്നു. മതനിരപേക്ഷത തകർത്ത് വർഗീയ ലഹളയുണ്ടാക്കാനാണ് ഇയാളുടെ ശ്രമമെന്നാണ് സംഘടനകളുടെ പരാതി.
ദഹർപൂർ കാല ഗ്രാമത്തിലെ താമസക്കാരനാണ് പ്രതി. ഇയാൾ ക്ഷേത്രത്തിന്റെ മാതാചാരവും പവിത്രതയും ലംഘിച്ചുവെന്നും സംഘടനകൾ വ്യക്തമാക്കി.വീഡിയോ ആധാരമാക്കി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തതായി സിഐ കൃഷ്ണകുമാർ പറഞ്ഞു.
उत्तर प्रदेश –
बदायूं जिले के ब्रह्मदेव मंदिर परिसर में नमाज पढ़ने के आरोप में पुलिस ने अली मोहम्मद पर FIR दर्ज की है। हालांकि पुलिस जांच में पता चला है कि अली पिछले 25–30 वर्षों से मंदिर में रहकर साफ–सफाई करता है और गायों को चारा डालता है।@Asifansari9410 pic.twitter.com/aqHSkHRsPy
— Sachin Gupta (@SachinGuptaUP) June 29, 2025
#थाना_दातागंज क्षेत्रान्तर्गत ग्राम पापड़ में एक मंदिर परिसर में नमाज पढ़ते हुए एक व्यक्ति के वायरल वीडियो पर अभियोग पंजीकृत कर अभियुक्त को हिरासत में लिए जाने के संबंध में क्षेत्राधिकारी दातागंज श्री कृष्ण कुमार तिवारी द्वारा दी गई बाइट। #UPPolice#Byte pic.twitter.com/UszpSt022i
— Budaun Police (@budaunpolice) June 29, 2025















