തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതിനാൽ ഇതിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.
ദല്‍ഹിയില്‍ കേരള ഹൗസില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണറും മുഖ്യമന്ത്രിയുംഅടുത്തടുത്ത മുറികളിലുണ്ടായിരുന്നു. ആ സമയത്ത് അവിടെ കൂടിക്കാഴ്ച നടത്തിയേക്കും എന്നും വാര്‍ത്ത വന്നിരുന്നു. എന്നാൽ അനൗപചാരിക കൂടിക്കാഴ്ച വേണ്ടന്ന ഗവർണറുടെ നിലപാട് കാരണമായിരുന്നു അത് നടക്കാതെ പോയത്. തുടര്‍ന്നാണ് രാജ്ഭവനില്‍ വെച്ച് ഇന്നത്തേക്ക് കൂടിക്കാഴ്ച നിശ്ചയിച്ചത്.
ഭാരാതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെയുള്ള ഇടതു നുണപ്രചാരണങ്ങൾ കത്തി നിന്നപ്പോളാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് ചികിത്സയക്ക് പോയത്. അന്ന് ഗവര്‍ണര്‍ വിളിച്ച് സുഖാശംസം നേര്‍ന്നിരുന്നു. ഈ ഇടതു നുണപ്രചാരണവിവാദത്തിനിടയിലും സര്‍ക്കാറിനെ വിമര്‍ശിക്കാനോ വിവാദം ഉണ്ടാകുന്ന എന്തെങ്കിലും പ്രസ്താവന നടത്താനോ ഗവര്‍ണര്‍ തുനിഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നും ഗവർണ്ണർ അകലം പാലിച്ചിരുന്നു.















