ഓണം ശിർക്കാണ്, വേണ്ടെന്ന ശബ്ദസന്ദേശം; അധ്യാപികമാരെ പിരിച്ചുവിടണമെന്ന് വിദ്യാഭ്യാസവകുപ്പ്: നീക്കം സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനെന്നു സംശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണം ശിർക്കാണ്, വേണ്ടെന്ന ശബ്ദസന്ദേശം; അധ്യാപികമാരെ പിരിച്ചുവിടണമെന്ന് വിദ്യാഭ്യാസവകുപ്പ്: നീക്കം സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനെന്നു സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 05:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികമാരെ പിരിച്ചുവിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

എ.സി. മൊയ്തീന്‍ എംഎല്‍എ, വിദ്യാഭ്യസവകുപ്പിലെ ഉദ്യോഗസ്ഥരായ ഡിഡി പി.എം. ബാലകൃഷ്ണന്‍, ഡിഇഒ കെ. രാധ, എഇഒ എ. മൊയ്തീന്‍ എന്നിവര്‍ സ്‌കൂളിലെത്തി സ്‌കൂള്‍രേഖകള്‍ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട അധ്യാപികമാരെ പിരിച്ചു വിടാൻ നിർദേശം നൽകുകയായിരുന്നു . “വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിന് കേരളത്തില്‍ ഒരു രീതിയുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന്” പിന്നീട് എ.സി. മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. മതനിരപേക്ഷരീതിയില്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

എന്നാൽ എല്ലാ കുറ്റവും അധ്യാപിക മാരുടെ ചുമലിൽ ചാർത്തി സ്‌കൂളിനെ വെള്ളപൂശാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനാണ് അധ്യാപികമാരെ പുറത്താക്കി ചർച്ചകൾ നിർത്തിവെയ്പ്പിക്കാനുള്ള ചടുല നീക്കം എന്നാണ് സംശയം.

ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമായിരുന്നു അധ്യാപകരുടെ വാട്സ് ആപ്പ് സന്ദേശം. ഓണം ശിർക്കാണെന്നും രക്ഷിതാക്കൾ ഈ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

ഓണഘോഷം എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാതിരിക്കാൻ പ്രികെജി വിഭാ​ഗമായ ‘തിബ്യാന്’ അവധിയാണെന്നും പറയുന്നുണ്ട്. ഇസ്ലാമിക രീതിയിലുള്ള നേഴ്സറി വിദ്യാഭ്യാസമാണ് തിബ്യാൻ. കുറച്ചു ദിവസമായി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട ച‍ർച്ച നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

‘ ഓണം എന്നു പറയുന്നത് ഹിന്ദുമതസ്ഥരുടെ ആചാരമാണ്. നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസ് ഉണ്ട്. അല്ലാഹുവിനോട് പങ്കു ചേർക്കുന്നതിന് തുല്യമാണിത്’, ഒരു അധ്യാപിക പറയുന്നു.

‘ കഴിഞ്ഞവർഷം വളരെ നന്നായാണ് ഓണം ആഘോഷിച്ചത്. ഈ വർഷം വളരെ മിനിമലായി ഓണം സെലിബ്രേറ്റ് ചെയ്യാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പല മതത്തിലുള്ള മക്കളും പഠിക്കുന്ന പബ്ലിക് സ്കൂൾ ആണിത്. കെജി വിഭാഗമായ ‘തിബ്യാന്’ അന്നേദിവസം ഹോളിഡേ ആണ് അവർക്ക് ഓണത്തിന്റെ യാതൊരു സെലിബ്രേഷൻ ഉണ്ടായിരിക്കുന്നില്ല. ഇസ്ലാമിക അന്തരീക്ഷത്തിൽ നല്ലൊരു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് ‘തിബ്യാന്’ എന്ന് പറയുന്നത് . ഓണത്തിന്റെ അടിസ്ഥാനങ്ങളിൽ ആരാധന വരുന്നുണ്ട്. ഹിന്ദുമതത്തിൽ പെട്ടവരുടെ ആരാധനയുടെ ഭാഗമാണ് ഓണം എന്ന് പറയുന്നത്. നമ്മൾ അവരുടെ ആരാധനയിൽ പങ്കെടുക്കുക, മാവേലി വേഷം കിട്ടുക, പൂക്കളം ഇടുക നമ്മൾ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ പിന്നെ മക്കൾ എന്താണ് ചെയ്യാനാണ്’ , പുറത്തുവന്ന രണ്ടാമത്തെ സന്ദേശത്തിൽ പറയുന്നു

വാർത്ത പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാനായി സ്‌കൂള്‍ അധികൃതര്‍ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. കല്ലുംപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കെ.ജി. വിഭാഗം അധ്യാപികമാരായ കദീജ സി., ഹഫ്സ എന്‍.ജി. എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.മതസ്പര്‍ദ്ധ വളര്‍ത്താനിടയാക്കിയ സന്ദേശം പ്രചരിപ്പിച്ചതിനാണ് നിലവില്‍ കദീജയുടെ പേരിൽ കേസ്. അന്വേഷണം തുടരുന്ന മുറയ്‌ക്ക് ഹഫ്സയുടെ പേരിലും കേസുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കേസെടുത്തിരിക്കുന്നത്.

Tags: shirk
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies