ഓണം ശിർക്കാണ്, വേണ്ടെന്ന ശബ്ദസന്ദേശം; അധ്യാപികമാരെ പിരിച്ചുവിടണമെന്ന് വിദ്യാഭ്യാസവകുപ്പ്: നീക്കം സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനെന്നു സംശയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണം ശിർക്കാണ്, വേണ്ടെന്ന ശബ്ദസന്ദേശം; അധ്യാപികമാരെ പിരിച്ചുവിടണമെന്ന് വിദ്യാഭ്യാസവകുപ്പ്: നീക്കം സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനെന്നു സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 05:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികമാരെ പിരിച്ചുവിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

എ.സി. മൊയ്തീന്‍ എംഎല്‍എ, വിദ്യാഭ്യസവകുപ്പിലെ ഉദ്യോഗസ്ഥരായ ഡിഡി പി.എം. ബാലകൃഷ്ണന്‍, ഡിഇഒ കെ. രാധ, എഇഒ എ. മൊയ്തീന്‍ എന്നിവര്‍ സ്‌കൂളിലെത്തി സ്‌കൂള്‍രേഖകള്‍ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട അധ്യാപികമാരെ പിരിച്ചു വിടാൻ നിർദേശം നൽകുകയായിരുന്നു . “വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിന് കേരളത്തില്‍ ഒരു രീതിയുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന്” പിന്നീട് എ.സി. മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. മതനിരപേക്ഷരീതിയില്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

എന്നാൽ എല്ലാ കുറ്റവും അധ്യാപിക മാരുടെ ചുമലിൽ ചാർത്തി സ്‌കൂളിനെ വെള്ളപൂശാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. സ്കൂളിനെയും നടത്തിപ്പുകാരെയും പറ്റി അധികം അന്വേഷിക്കാതിരിക്കാനാണ് അധ്യാപികമാരെ പുറത്താക്കി ചർച്ചകൾ നിർത്തിവെയ്പ്പിക്കാനുള്ള ചടുല നീക്കം എന്നാണ് സംശയം.

ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമായിരുന്നു അധ്യാപകരുടെ വാട്സ് ആപ്പ് സന്ദേശം. ഓണം ശിർക്കാണെന്നും രക്ഷിതാക്കൾ ഈ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

ഓണഘോഷം എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാതിരിക്കാൻ പ്രികെജി വിഭാ​ഗമായ ‘തിബ്യാന്’ അവധിയാണെന്നും പറയുന്നുണ്ട്. ഇസ്ലാമിക രീതിയിലുള്ള നേഴ്സറി വിദ്യാഭ്യാസമാണ് തിബ്യാൻ. കുറച്ചു ദിവസമായി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട ച‍ർച്ച നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

‘ ഓണം എന്നു പറയുന്നത് ഹിന്ദുമതസ്ഥരുടെ ആചാരമാണ്. നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസ് ഉണ്ട്. അല്ലാഹുവിനോട് പങ്കു ചേർക്കുന്നതിന് തുല്യമാണിത്’, ഒരു അധ്യാപിക പറയുന്നു.

‘ കഴിഞ്ഞവർഷം വളരെ നന്നായാണ് ഓണം ആഘോഷിച്ചത്. ഈ വർഷം വളരെ മിനിമലായി ഓണം സെലിബ്രേറ്റ് ചെയ്യാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പല മതത്തിലുള്ള മക്കളും പഠിക്കുന്ന പബ്ലിക് സ്കൂൾ ആണിത്. കെജി വിഭാഗമായ ‘തിബ്യാന്’ അന്നേദിവസം ഹോളിഡേ ആണ് അവർക്ക് ഓണത്തിന്റെ യാതൊരു സെലിബ്രേഷൻ ഉണ്ടായിരിക്കുന്നില്ല. ഇസ്ലാമിക അന്തരീക്ഷത്തിൽ നല്ലൊരു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് ‘തിബ്യാന്’ എന്ന് പറയുന്നത് . ഓണത്തിന്റെ അടിസ്ഥാനങ്ങളിൽ ആരാധന വരുന്നുണ്ട്. ഹിന്ദുമതത്തിൽ പെട്ടവരുടെ ആരാധനയുടെ ഭാഗമാണ് ഓണം എന്ന് പറയുന്നത്. നമ്മൾ അവരുടെ ആരാധനയിൽ പങ്കെടുക്കുക, മാവേലി വേഷം കിട്ടുക, പൂക്കളം ഇടുക നമ്മൾ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ പിന്നെ മക്കൾ എന്താണ് ചെയ്യാനാണ്’ , പുറത്തുവന്ന രണ്ടാമത്തെ സന്ദേശത്തിൽ പറയുന്നു

വാർത്ത പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാനായി സ്‌കൂള്‍ അധികൃതര്‍ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. കല്ലുംപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കെ.ജി. വിഭാഗം അധ്യാപികമാരായ കദീജ സി., ഹഫ്സ എന്‍.ജി. എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.മതസ്പര്‍ദ്ധ വളര്‍ത്താനിടയാക്കിയ സന്ദേശം പ്രചരിപ്പിച്ചതിനാണ് നിലവില്‍ കദീജയുടെ പേരിൽ കേസ്. അന്വേഷണം തുടരുന്ന മുറയ്‌ക്ക് ഹഫ്സയുടെ പേരിലും കേസുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കേസെടുത്തിരിക്കുന്നത്.

Tags: shirk
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies