തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു: മരണസംഖ്യ കുറച്ചുകാട്ടുന്നു: കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 300-ലധികം എഴുത്തുകാരുടെ സംയുക്ത പ്രസ്താവന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു: മരണസംഖ്യ കുറച്ചുകാട്ടുന്നു: കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 300-ലധികം എഴുത്തുകാരുടെ സംയുക്ത പ്രസ്താവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 11:32 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : കരൂരിലെ ടിവികെയുടെ പൊതുപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ടിവികെ പ്രസിഡന്റ് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 300-ലധികം എഴുത്തുകാരുടെ സംയുക്ത പ്രസ്താവന.

ഈ ആവശ്യമുന്നയിച്ച് 300-ലധികം എഴുത്തുകാർ, കവികൾ, ബുദ്ധിജീവികൾ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവർ ചെന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

മുൻകാല സംഭവങ്ങളും അവയുടെ അനന്തരഫലങ്ങളും കണക്കിലെടുത്ത്, കരൂരിലെ സുരക്ഷയിലും നിയമപാലനത്തിലും ഉണ്ടായിരിക്കാവുന്ന വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇത്തരം ദുരന്തങ്ങൾ തടയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭാവിയിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ഇവർ ആവശ്യപ്പെടുന്നു .

ഈ സംഭവത്തിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും മരണസംഖ്യ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങളുമാണ് ഈ സംയുക്ത പ്രസ്താവന അനിവാര്യമാക്കിയതെന്ന് ഒപ്പിട്ടവർ ഏകകണ്ഠമായി പ്രസ്താവിച്ചു.

ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടിയ സ്ഥലത്ത് മതിയായ ഭക്ഷണമോ വെള്ളമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഏഴ് മണിക്കൂറിലധികം ആളുകളെ കാത്തിരിക്കാൻ നിർബന്ധിതരാക്കുന്നത് വിജയ് യുടെ കരൂർ റാലിയുടെ വീഡിയോകളിൽ കാണാം. പിന്നീട്, വിജയ് വേദിയിലെത്തിയപ്പോൾ,അദ്ദേഹത്തിന്റെ മുഖം കാണാൻ പോലും കഴിയാതെ വന്നപ്പോൾ പ്രചാരണ വാഹനത്തെ പിന്തുടരാൻ ജനങ്ങൾ നിർബന്ധിതരായി, തിക്കിലും തിരക്കിലും മരണത്തിലും കലാശിച്ച ഘടകങ്ങൾ ഇവയാണ്.

വിജയ് ഒരു രാഷ്‌ട്രീയ പാർട്ടി തുടങ്ങുന്നതിനോ തന്റെ അനുയായികളെ കാണുന്നതിനോ ഒരു എതിർപ്പുമില്ല. എന്നാൽ അദ്ദേഹം ഉപയോഗിച്ച രീതികൾ രാജ്യത്തിന്റെ രാഷ്‌ട്രീയ സംസ്കാരത്തിനും, പൊതുജീവിതത്തിനും, വ്യക്തിപരമായ അന്തസ്സിനും അനുയോജ്യമല്ല.

ട്രിച്ചി, അരിയല്ലൂർ, നാഗപട്ടണം, വിക്രവണ്ടി, മധുര എന്നിവിടങ്ങളിൽ വിജയ് നടത്തിയ മുൻ റാലികൾ കരൂർ ദുരന്തത്തിന്റെ സൂചനകളായിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചു, പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിൽ യാത്ര ചെയ്തു, പൊതു സ്വത്ത് നശിപ്പിച്ചു, മരങ്ങൾ, വൈദ്യുത തൂണുകൾ, സമീപത്തെ കെട്ടിടങ്ങൾ എന്നിവയിലേക്ക് കയറി പാർട്ടി പ്രവർത്തകർ ഉത്തരവാദിത്തമോ നിയന്ത്രണമോ ആത്മനിയന്ത്രണമോ ഇല്ലാതെ പെരുമാറിയതായി ബുദ്ധിജീവി സംഘം പ്രസ്താവനയിൽ ആരോപിച്ചു.

വിജയ് ആദ്യംതന്നെ തന്റെ ആരാധകരെ ഉപദേശിക്കേണ്ടതായിരുന്നു. അവരെ ശരിയായ പാതയിലേക്ക് നയിക്കാൻ അദ്ദേഹം ഉപദേശിക്കണമായിരുന്നു. അത്തരം ഒരു മുൻകൈ എടുക്കുന്നതിൽ വിജയ് പരാജയപ്പെട്ടു.

തന്റെ കണ്‍മുമ്പില്‍ ദുരന്തം അരങ്ങേറിയപ്പോഴും, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു ശ്രമവും നടത്താതെ വിജയ് സ്ഥലം വിട്ടു. രണ്ട് ദിവസത്തെ മൗനത്തിനുശേഷം, ഗൂഢാലോചന സിദ്ധാന്തങ്ങൾ നിറച്ച ഒരു വീഡിയോ പുറത്തുവിട്ടത് എത്രത്തോളം ശരിയാണെന്ന് അവർ പ്രസ്താവനയില്‍ ചോദിച്ചു.

അടിച്ചമർത്തപ്പെട്ടവരുടെ മാനസികാവസ്ഥയ്‌ക്കെതിരെ ആത്മാഭിമാനം വളർത്തിയെടുക്കാനും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങൾ വളർത്താനും സമൂഹത്തെ മെച്ചപ്പെടുത്താനും കലയും സാഹിത്യവും സഹായിക്കണമെന്ന് പ്രസ്താവന ഊന്നിപ്പറയുന്നു

മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം.ജി. ദേവസഹായം, മനുഷ്യാവകാശ പ്രവർത്തകൻ ഹെൻറി ടിഫാഗ്നെ, എഴുത്തുകാരായ വണ്ണദാസൻ, പൊന്നീരൻ, കലാപ്രിയ, പെരുമാൾ മുരുകൻ, ഇമയം, ബാമ, കവികളായ യുഗഭാരതി, സുഗീതറാണി, കുട്ടി തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്

Tags: FEATURED2Vijay Rally Stampede
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies