കാബൂൾ: അഫ്ഗാൻ തലസ്ഥനമായ കാബൂളിൽ പാകിസ്ഥാന്റെ വ്യോമാക്രമണം. കിഴക്കൻ കാബൂളിലെ ടിടിപിയുടെയും അൽ-ഖ്വയ്ദയുടെയും സുരക്ഷിത കേന്ദ്രത്തിലാണ് വ്യോമാക്രമണം നടന്നത്. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തലവൻ നൂർ വാലി മെഹ്സൂദിനെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണിതെന്നാണ് റിപ്പോർട്ട്.
എന്നാൽ നൂർ വാലി മെഹ്സൂദ് പാകിസ്ഥാനിൽ സുരക്ഷിതനാണെന്നും ആക്രമണത്തിൽ മകൻ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കുന്ന ഒരു ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. 2021-ൽ താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമാണ് ഇത്തരം ഒരു ആക്രമണം.
അഫ്ഗാനിസ്ഥാന്റെ ഇടക്കാല വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി എട്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഇന്ത്യയിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി അമീർ ഖാൻ മുത്താക്കി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തിയേക്കും.















